ഐസിയു പീഡനം: ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അതിജീവിതയുടെ സങ്കടഹർജി
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സങ്കടഹർജി നൽകി. 2023 മാർച്ച് 18ന് ഐസിയുവിൽ ജീവനക്കാരന്റെ പീഡനത്തിന് ഇരയായതും, പരാതി പിൻവലിപ്പിക്കാൻ മെഡിക്കൽ കോളജിലെ ചില ജീവനക്കാരികൾ ഭീഷണിപ്പെടുത്തിയതും, നീതിക്കായി താൻ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ പാതയോരത്തു സമരം ചെയ്യേണ്ടി വന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാതിയിൽ വിവരിക്കുന്നു.
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സങ്കടഹർജി നൽകി. 2023 മാർച്ച് 18ന് ഐസിയുവിൽ ജീവനക്കാരന്റെ പീഡനത്തിന് ഇരയായതും, പരാതി പിൻവലിപ്പിക്കാൻ മെഡിക്കൽ കോളജിലെ ചില ജീവനക്കാരികൾ ഭീഷണിപ്പെടുത്തിയതും, നീതിക്കായി താൻ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ പാതയോരത്തു സമരം ചെയ്യേണ്ടി വന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാതിയിൽ വിവരിക്കുന്നു.
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സങ്കടഹർജി നൽകി. 2023 മാർച്ച് 18ന് ഐസിയുവിൽ ജീവനക്കാരന്റെ പീഡനത്തിന് ഇരയായതും, പരാതി പിൻവലിപ്പിക്കാൻ മെഡിക്കൽ കോളജിലെ ചില ജീവനക്കാരികൾ ഭീഷണിപ്പെടുത്തിയതും, നീതിക്കായി താൻ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ പാതയോരത്തു സമരം ചെയ്യേണ്ടി വന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാതിയിൽ വിവരിക്കുന്നു.
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സങ്കടഹർജി നൽകി. 2023 മാർച്ച് 18ന് ഐസിയുവിൽ ജീവനക്കാരന്റെ പീഡനത്തിന് ഇരയായതും, പരാതി പിൻവലിപ്പിക്കാൻ മെഡിക്കൽ കോളജിലെ ചില ജീവനക്കാരികൾ ഭീഷണിപ്പെടുത്തിയതും, നീതിക്കായി താൻ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ പാതയോരത്തു സമരം ചെയ്യേണ്ടി വന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാതിയിൽ വിവരിക്കുന്നു.
കേസിൽ അറസ്റ്റിലായ അറ്റൻഡർ ശശീന്ദ്രൻ ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ വരുന്നുണ്ടെന്നും, അവിടെ തുടർചികിത്സയ്ക്കു പോകുന്ന തനിക്ക് അതു മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഹർജിയിൽ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളെ മെഡിക്കൽ കോളജ് അധികൃതർ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും യുവതി ആരോപിച്ചു.
കേസിന്റെ ഭാഗമായി മൊഴിയെടുക്കാൻ വന്ന ഡോ.കെ.വി.പ്രീതി തന്റെ മൊഴികൾ പൂർണമായും രേഖപ്പെടുത്തുകയോ ശാസ്ത്രീയ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ടു സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയെങ്കിലും അന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്നു പറഞ്ഞു തള്ളുകയായിരുന്നു.