വാർഡ് പുനർനിർണയം: ജാഗ്രതയോടെ യുഡിഎഫ്
തിരുവനന്തപുരം ∙ തദ്ദേശ വാർഡ് പുനർനിർണയത്തെ യുഡിഎഫ് കണ്ണടച്ച് എതിർക്കില്ല. എന്നാൽ പുനർ വിഭജന കമ്മിഷനെ ഉപയോഗിച്ച് ഏകപക്ഷീയമായി നീങ്ങാനാണ് സിപിഎം ഉദ്ദേശിക്കുന്നതെങ്കിൽ രാഷ്ട്രീയ–നിയമ മാർഗങ്ങൾ തേടാൻ ആലോചന. തിരക്കിട്ട് ഓർഡിനൻസ് ഇറക്കി വാർഡ് പുനർനിർണയത്തിലേക്കു കടക്കാനുള്ള സർക്കാർ നീക്കം സംബന്ധിച്ച് കോൺഗ്രസും മുസ്‍ലിം ലീഗും പ്രാഥമിക ആശയവിനിമയം നടത്തി.
തിരുവനന്തപുരം ∙ തദ്ദേശ വാർഡ് പുനർനിർണയത്തെ യുഡിഎഫ് കണ്ണടച്ച് എതിർക്കില്ല. എന്നാൽ പുനർ വിഭജന കമ്മിഷനെ ഉപയോഗിച്ച് ഏകപക്ഷീയമായി നീങ്ങാനാണ് സിപിഎം ഉദ്ദേശിക്കുന്നതെങ്കിൽ രാഷ്ട്രീയ–നിയമ മാർഗങ്ങൾ തേടാൻ ആലോചന. തിരക്കിട്ട് ഓർഡിനൻസ് ഇറക്കി വാർഡ് പുനർനിർണയത്തിലേക്കു കടക്കാനുള്ള സർക്കാർ നീക്കം സംബന്ധിച്ച് കോൺഗ്രസും മുസ്‍ലിം ലീഗും പ്രാഥമിക ആശയവിനിമയം നടത്തി.
തിരുവനന്തപുരം ∙ തദ്ദേശ വാർഡ് പുനർനിർണയത്തെ യുഡിഎഫ് കണ്ണടച്ച് എതിർക്കില്ല. എന്നാൽ പുനർ വിഭജന കമ്മിഷനെ ഉപയോഗിച്ച് ഏകപക്ഷീയമായി നീങ്ങാനാണ് സിപിഎം ഉദ്ദേശിക്കുന്നതെങ്കിൽ രാഷ്ട്രീയ–നിയമ മാർഗങ്ങൾ തേടാൻ ആലോചന. തിരക്കിട്ട് ഓർഡിനൻസ് ഇറക്കി വാർഡ് പുനർനിർണയത്തിലേക്കു കടക്കാനുള്ള സർക്കാർ നീക്കം സംബന്ധിച്ച് കോൺഗ്രസും മുസ്‍ലിം ലീഗും പ്രാഥമിക ആശയവിനിമയം നടത്തി.
തിരുവനന്തപുരം ∙ തദ്ദേശ വാർഡ് പുനർനിർണയത്തെ യുഡിഎഫ് കണ്ണടച്ച് എതിർക്കില്ല. എന്നാൽ പുനർ വിഭജന കമ്മിഷനെ ഉപയോഗിച്ച് ഏകപക്ഷീയമായി നീങ്ങാനാണ് സിപിഎം ഉദ്ദേശിക്കുന്നതെങ്കിൽ രാഷ്ട്രീയ–നിയമ മാർഗങ്ങൾ തേടാൻ ആലോചന. തിരക്കിട്ട് ഓർഡിനൻസ് ഇറക്കി വാർഡ് പുനർനിർണയത്തിലേക്കു കടക്കാനുള്ള സർക്കാർ നീക്കം സംബന്ധിച്ച് കോൺഗ്രസും മുസ്‍ലിം ലീഗും പ്രാഥമിക ആശയവിനിമയം നടത്തി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുവേളയിൽ വാർഡ് പുനർനിർണയ നീക്കങ്ങൾ ഇതേപോലെ തന്നെ സിപിഎം ആരംഭിച്ചെങ്കിലും കോവിഡ് വന്നതോടെ കമ്മിഷനു നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ല.
അന്നു കൊണ്ടുവന്ന ഓർഡിനൻസ് തന്നെയാണു കാര്യമായ മാറ്റങ്ങളില്ലാതെ ഇപ്പോൾ മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. അന്നും ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ തയാറായില്ല. പകരം നിയമസഭാ സമ്മേളനത്തിൽ ബില്ലായി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. സഭയിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചു പാസാക്കിയെങ്കിലും ഫലത്തിൽ പ്രയോഗത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല.
കഴിഞ്ഞ തവണ വാർഡ് പുനർനിർണയ നടപടികൾ കമ്മിഷൻ ആരംഭിച്ച സമയത്ത് സിപിഎം സംസ്ഥാനകമ്മിറ്റി തന്നെ ഇടപെട്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇപ്പോഴത്തെ നടപടികളെപ്പറ്റി റിപ്പോർട്ട് നൽകാൻ എം.മുരളി അധ്യക്ഷനായ രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടനയോടു കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.