കാലവർഷം: കഴിഞ്ഞവർഷത്തെ സഹായം നൽകാതെ സർക്കാർ
തിരുവനന്തപുരം ∙ ഈ വർഷം കാലവർഷം എത്താറായിട്ടും കഴിഞ്ഞവർഷം കാലവർഷക്കെടുതിക്ക് ഇരയായ കുടുംബങ്ങൾക്കു നഷ്ടപരിഹാരത്തുക കൊടുത്തുതീർക്കാതെ സർക്കാരിന്റെ മെല്ലെപ്പോക്ക്. കഴിഞ്ഞ കാലവർഷത്തിൽ 93 വീടുകൾ പൂർണമായും 2108 വീടുകൾ ഭാഗികമായും തകർന്നിരുന്നു. ഇതിൽ പൂർണമായി വീടു തകർന്നവർക്കുമാത്രമാണ് ഒരു ഗഡു തുകയെങ്കിലും ലഭിച്ചത്.
തിരുവനന്തപുരം ∙ ഈ വർഷം കാലവർഷം എത്താറായിട്ടും കഴിഞ്ഞവർഷം കാലവർഷക്കെടുതിക്ക് ഇരയായ കുടുംബങ്ങൾക്കു നഷ്ടപരിഹാരത്തുക കൊടുത്തുതീർക്കാതെ സർക്കാരിന്റെ മെല്ലെപ്പോക്ക്. കഴിഞ്ഞ കാലവർഷത്തിൽ 93 വീടുകൾ പൂർണമായും 2108 വീടുകൾ ഭാഗികമായും തകർന്നിരുന്നു. ഇതിൽ പൂർണമായി വീടു തകർന്നവർക്കുമാത്രമാണ് ഒരു ഗഡു തുകയെങ്കിലും ലഭിച്ചത്.
തിരുവനന്തപുരം ∙ ഈ വർഷം കാലവർഷം എത്താറായിട്ടും കഴിഞ്ഞവർഷം കാലവർഷക്കെടുതിക്ക് ഇരയായ കുടുംബങ്ങൾക്കു നഷ്ടപരിഹാരത്തുക കൊടുത്തുതീർക്കാതെ സർക്കാരിന്റെ മെല്ലെപ്പോക്ക്. കഴിഞ്ഞ കാലവർഷത്തിൽ 93 വീടുകൾ പൂർണമായും 2108 വീടുകൾ ഭാഗികമായും തകർന്നിരുന്നു. ഇതിൽ പൂർണമായി വീടു തകർന്നവർക്കുമാത്രമാണ് ഒരു ഗഡു തുകയെങ്കിലും ലഭിച്ചത്.
തിരുവനന്തപുരം ∙ ഈ വർഷം കാലവർഷം എത്താറായിട്ടും കഴിഞ്ഞവർഷം കാലവർഷക്കെടുതിക്ക് ഇരയായ കുടുംബങ്ങൾക്കു നഷ്ടപരിഹാരത്തുക കൊടുത്തുതീർക്കാതെ സർക്കാരിന്റെ മെല്ലെപ്പോക്ക്. കഴിഞ്ഞ കാലവർഷത്തിൽ 93 വീടുകൾ പൂർണമായും 2108 വീടുകൾ ഭാഗികമായും തകർന്നിരുന്നു. ഇതിൽ പൂർണമായി വീടു തകർന്നവർക്കുമാത്രമാണ് ഒരു ഗഡു തുകയെങ്കിലും ലഭിച്ചത്.
പൂർണമായി വീടു തകർന്നാൽ 4 ലക്ഷം രൂപയാണു പരമാവധി ലഭിക്കുക. ഭാഗികമായി തകർന്നാൽ തദ്ദേശ വകുപ്പ് എൻജിനീയറിങ് വിഭാഗം പരിശോധിച്ചാണ് നഷ്ടപരിഹാരത്തിന്റെ തോത് കണക്കാക്കുന്നത്. 15%, 15–29%, 30–59%, 60–74%, 75–100% എന്നിങ്ങനെ വിഭാഗങ്ങളിലായി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു നാശനഷ്ടം വിലയിരുത്തുന്നത്.
സംസ്ഥാന ദുരന്തപ്രതികരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയിൽനിന്നാണ് തുക അനുവദിക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം തുക നൽകിയിട്ടില്ലെന്നാണു റവന്യു വകുപ്പിൽനിന്നു ലഭിക്കുന്ന വിവരം.