തിരുവനന്തപുരം∙ ഹൈക്കമാൻഡ് തീരുമാനത്തിനു കാത്തുനിൽക്കാതെ ആറ്റിങ്ങലിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് അടൂർ പ്രകാശ് എംഎൽഎ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05നാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ മൽസരിക്കാൻ അവസരം ലഭിച്ചതായി ഫെയ്സ്ബുക് വഴി അറിയിച്ചത്...Adoor Prakash, Attingal Constituency

തിരുവനന്തപുരം∙ ഹൈക്കമാൻഡ് തീരുമാനത്തിനു കാത്തുനിൽക്കാതെ ആറ്റിങ്ങലിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് അടൂർ പ്രകാശ് എംഎൽഎ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05നാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ മൽസരിക്കാൻ അവസരം ലഭിച്ചതായി ഫെയ്സ്ബുക് വഴി അറിയിച്ചത്...Adoor Prakash, Attingal Constituency

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഹൈക്കമാൻഡ് തീരുമാനത്തിനു കാത്തുനിൽക്കാതെ ആറ്റിങ്ങലിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് അടൂർ പ്രകാശ് എംഎൽഎ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05നാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ മൽസരിക്കാൻ അവസരം ലഭിച്ചതായി ഫെയ്സ്ബുക് വഴി അറിയിച്ചത്...Adoor Prakash, Attingal Constituency

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഹൈക്കമാൻഡ് തീരുമാനത്തിനു കാത്തുനിൽക്കാതെ ആറ്റിങ്ങലിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് അടൂർ പ്രകാശ് എംഎൽഎ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05നാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ മൽസരിക്കാൻ അവസരം ലഭിച്ചതായി ഫെയ്സ്ബുക് വഴി അറിയിച്ചത്. ആറ്റിങ്ങലിന്റെ വികസന മുരടിപ്പിനു മാറ്റം വരുത്താൻ സമയമായെന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ്‍. ഔദ്യോഗികപ്രഖ്യാപനം ഇന്നു വൈകിട്ടുണ്ടാകുമെന്നാണ് സൂചന.

അനീതിക്കും അക്രമത്തിനും എതിരെ പടപൊരുതിയ ചരിത്രമുള്ള ജനങ്ങളാണ് ആറ്റിങ്ങലിലേത്. കരുതലും വികസനവും ഉയര്‍ത്തിപിടിക്കേണ്ട കരങ്ങളില്‍ ഊരിപിടിച്ച വാളുമായി ''ഉന്മൂലന സിദ്ധാന്തം" വിളമ്പുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരുഭാഗത്തും മതേതര മൂല്യങ്ങളും സമ്പദ്ഘടനയും മാത്രമല്ല സകലരംഗങ്ങളിലും അരാജകത്വം വിളമ്പുന്ന കേന്ദ്രസര്‍ക്കാര്‍ മറുഭാഗത്തും നിൽക്കുമ്പോൾ ജനം ചെകുത്താനും കടലിനും നടുവിലാണ്. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കും ഇടതുപക്ഷത്തിന്റെ കിരാത ഭരണത്തിനും കൊടുക്കേണ്ട മറുപടിയാണ് ഈ തിരഞ്ഞെടുപ്പെന്നു അടൂർ പ്രകാശ് കുറിപ്പിൽ പറഞ്ഞു.