'ഡയറി'യില് കലുഷിതമാകാതെ കർണാടക; സംസ്ഥാന കോൺഗ്രസിനു മൗനം
ബെംഗളൂരു ∙ ബി.എസ്. യെഡിയൂരപ്പയുടെ ഡയറിവിവാദത്തിൽ കലുഷിതമാകാതെ കർണാടക രാഷ്ട്രീയം. സംസ്ഥാന അധ്യക്ഷനെ വിടാതെ പിന്തുടരുന്ന വിവാദങ്ങൾ ബിജെപിയെ പ്രതിസന്ധിയിലാക്കിയെങ്കിലും Yeddyurappa Diary Controversy
ബെംഗളൂരു ∙ ബി.എസ്. യെഡിയൂരപ്പയുടെ ഡയറിവിവാദത്തിൽ കലുഷിതമാകാതെ കർണാടക രാഷ്ട്രീയം. സംസ്ഥാന അധ്യക്ഷനെ വിടാതെ പിന്തുടരുന്ന വിവാദങ്ങൾ ബിജെപിയെ പ്രതിസന്ധിയിലാക്കിയെങ്കിലും Yeddyurappa Diary Controversy
ബെംഗളൂരു ∙ ബി.എസ്. യെഡിയൂരപ്പയുടെ ഡയറിവിവാദത്തിൽ കലുഷിതമാകാതെ കർണാടക രാഷ്ട്രീയം. സംസ്ഥാന അധ്യക്ഷനെ വിടാതെ പിന്തുടരുന്ന വിവാദങ്ങൾ ബിജെപിയെ പ്രതിസന്ധിയിലാക്കിയെങ്കിലും Yeddyurappa Diary Controversy
ബെംഗളൂരു ∙ ബി.എസ്. യെഡിയൂരപ്പയുടെ ഡയറിവിവാദത്തിൽ കലുഷിതമാകാതെ കർണാടക രാഷ്ട്രീയം. സംസ്ഥാന അധ്യക്ഷനെ വിടാതെ പിന്തുടരുന്ന വിവാദങ്ങൾ ബിജെപിയെ പ്രതിസന്ധിയിലാക്കിയെങ്കിലും കർണാടകയിലെ കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ കാര്യമായ പ്രതികരണത്തിന് മുതിർന്നിട്ടില്ല.
വിവാദങ്ങൾക്കും ആരോപണപ്രത്യാരോപണങ്ങൾക്കും വിശ്രമില്ലാത്ത കർണാടക രാഷ്ട്രീയത്തിൽ, ഡയറി വിവാദം കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല. ദേശീയതലത്തിൽ കോൺഗ്രസ് വിഷയം ചർച്ചയാക്കിയെങ്കിലും സംസ്ഥാനത്ത് സ്ഥിതി വ്യത്യസ്തമാണ്.
മുതിർന്ന നേതാക്കളാരും കാര്യമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ലെന്നതു തന്നെയാണ് ശ്രദ്ധേയം. യെഡിയൂരപ്പയ്‌ക്കെതിരെ ഓഡിയോ ടേപ്പ് വിവാദം തൊടുത്തുവിട്ട മുഖ്യമന്ത്രി കുമാരസ്വാമിയും വിഷയത്തിൽ മൗനം പാലിച്ചു. എന്നാൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ വിടാതെ പിന്തുടരുന്ന കോഴ ആരോപങ്ങൾ ബിജെപിയെ തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കിയിട്ടുള്ളത്. ഓപ്പറേഷൻ താമരയും എംഎൽഎമാർക്ക് കോടികൾ വാഗ്ദാനം ചെയ്തതും തലവേദനയാവുന്നതിനൊപ്പമാണ് ഡയറി വിവാദവും.
വിഷയത്തെ ഗൗരവമായി നേരിടാനാണ് പാർട്ടി നീക്കം. മാനനഷ്ടക്കേസ് നൽകുമെന്ന് യെഡിയൂരപ്പ വ്യക്തമാക്കിക്കഴിഞ്ഞു. ഡയറി പുറത്തുവിട്ടതിനു പിന്നിൽ ഡി.കെ. ശിവകുമാറാണെന്നു ആരോപിക്കുന്നതിനൊപ്പം, മറ്റ് നീക്കങ്ങൾക്കും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. ആദായനികുതി കേസുകൾ നിലവിലുള്ള ഡി.കെ. ശിവകുമാറിനെത്തന്നെ ലക്ഷ്യം വച്ചായിരിക്കും ബിജെപിയുടെ നീക്കമെന്നാണ് വിലയിരുത്തലുകൾ.