കർണാടകയിൽ 14 വിമതരെയും പുറത്താക്കി കോൺഗ്രസ്
ബെംഗളൂരു ∙ കര്‍ണാടകയിൽ കുമാരസ്വാമി സർക്കാരിനെതിരെ നിലകൊണ്ട 14 വിമതരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ എഐസിസി അംഗീകരിച്ചു. പാർട്ടി വിരുദ്ധപ്രവർത്തനങ്ങളുടെ പേരിലാണ് നടപടി...karnataka
ബെംഗളൂരു ∙ കര്‍ണാടകയിൽ കുമാരസ്വാമി സർക്കാരിനെതിരെ നിലകൊണ്ട 14 വിമതരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ എഐസിസി അംഗീകരിച്ചു. പാർട്ടി വിരുദ്ധപ്രവർത്തനങ്ങളുടെ പേരിലാണ് നടപടി...karnataka
ബെംഗളൂരു ∙ കര്‍ണാടകയിൽ കുമാരസ്വാമി സർക്കാരിനെതിരെ നിലകൊണ്ട 14 വിമതരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ എഐസിസി അംഗീകരിച്ചു. പാർട്ടി വിരുദ്ധപ്രവർത്തനങ്ങളുടെ പേരിലാണ് നടപടി...karnataka
ബെംഗളൂരു ∙ കര്‍ണാടകയിൽ കുമാരസ്വാമി സർക്കാരിനെതിരെ നിലകൊണ്ട 14 വിമതരെ പാര്‍ട്ടിയില്‍നിന്ന് കോണ്‍ഗ്രസ് പുറത്താക്കി . സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ എഐസിസി അംഗീകരിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി.
ഇവരുൾപ്പെടെ 17 പേരേ രാജിവച്ച സ്പീക്കർ കെ.ആർ.രമേഷ്കുമാർ കഴിഞ്ഞദിവസം അയോഗ്യരാക്കിയിരുന്നു. നടപ്പുസഭയുടെ കാലാവധി തീരും വരെയാണ് അയോഗ്യത. വിമതർ അയോഗ്യരായതോടെ സഭയുടെ അംഗബലം 207 ആയി ചുരുങ്ങിയിരുന്നു.
തിങ്കളാഴ്ച 106 അംഗങ്ങളുടെ പിന്തുണയോടെ യെഡിയൂരപ്പ സർക്കാർ വിശ്വാസവോട്ട് നേടി ഭൂരിപക്ഷം തെളിയിച്ചു. ഇനി 17 മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് മൂന്നു പാർട്ടികൾക്കും നിർണായകം.