മലയാളിയായ ആർമി മെഡിക്കൽ കോർ അംഗം കശ്മീരിൽ വെടിയേറ്റു മരിച്ചു
കൊല്ലം ∙ ശാസ്താകോട്ട സ്വദേശിയായ ആർമി മെഡിക്കൽ കോർ അംഗം കശ്മീരിൽ വെടിയേറ്റു മരിച്ചു. അപകടകാരണം വ്യക്തമല്ല. ശാസ്താംകോട്ട പോരുവഴി കമ്പലടി തോട്ടത്തിൽ കിഴക്കിൽ വിജയകുമാറിന്റെയും ശ്യാമളയുടെയും മകൻ വിശാഖ്
കൊല്ലം ∙ ശാസ്താകോട്ട സ്വദേശിയായ ആർമി മെഡിക്കൽ കോർ അംഗം കശ്മീരിൽ വെടിയേറ്റു മരിച്ചു. അപകടകാരണം വ്യക്തമല്ല. ശാസ്താംകോട്ട പോരുവഴി കമ്പലടി തോട്ടത്തിൽ കിഴക്കിൽ വിജയകുമാറിന്റെയും ശ്യാമളയുടെയും മകൻ വിശാഖ്
കൊല്ലം ∙ ശാസ്താകോട്ട സ്വദേശിയായ ആർമി മെഡിക്കൽ കോർ അംഗം കശ്മീരിൽ വെടിയേറ്റു മരിച്ചു. അപകടകാരണം വ്യക്തമല്ല. ശാസ്താംകോട്ട പോരുവഴി കമ്പലടി തോട്ടത്തിൽ കിഴക്കിൽ വിജയകുമാറിന്റെയും ശ്യാമളയുടെയും മകൻ വിശാഖ്
കൊല്ലം ∙ ശാസ്താകോട്ട സ്വദേശിയായ ആർമി മെഡിക്കൽ കോർ അംഗം കശ്മീരിൽ വെടിയേറ്റു മരിച്ചു. അപകടകാരണം വ്യക്തമല്ല. ശാസ്താംകോട്ട പോരുവഴി കമ്പലടി തോട്ടത്തിൽ കിഴക്കിൽ വിജയകുമാറിന്റെയും ശ്യാമളയുടെയും മകൻ വിശാഖ് (22) ആണു മരിച്ചത്.
ചൊവാഴ്ച വൈകിട്ട് അഞ്ചരയോടെയാണു സംഭവം. കശ്മീരിലെ ഉറി സെക്ടറിൽ ആർമി മെഡിക്കൽ കോറിൽ അംഗമായ വിശാഖിന്റെ മരണം സഹപ്രവർത്തകരാണു വീട്ടിൽ അറിയിച്ചത്. മരണകാരണം സംബന്ധിച്ച് ആർമി കേന്ദ്രങ്ങളിൽ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല.
രണ്ടര വർഷം മുൻപ് ആർമിയിൽ ചേർന്ന വിശാഖ് 3 മാസം മുൻപ് നാട്ടിൽ വന്നു മടങ്ങിയിരുന്നു. സഹോദരൻ വിമൽ ആർമിയിലാണ്. കശ്മീരിലാണ് ഇപ്പോൾ. വിശാഖിന്റെ മൃതദേഹം നാളെ രാത്രിയോടെ തിരുവനന്തപുരത്തെത്തിക്കും. വെള്ളിയാഴ്ച വീട്ടിലെത്തിക്കുമെന്നാണു വിവരം.