പട്‌ന∙ ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാന്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രതാപ് യാദവ് കഞ്ചാവിന് അടിമയായിരുന്നുവെന്നും സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ഭാര്യ കോടതിയില്‍ മൊഴി നല്‍കി. | Tej Pratap Yadav | Malayalam News

പട്‌ന∙ ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാന്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രതാപ് യാദവ് കഞ്ചാവിന് അടിമയായിരുന്നുവെന്നും സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ഭാര്യ കോടതിയില്‍ മൊഴി നല്‍കി. | Tej Pratap Yadav | Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്‌ന∙ ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാന്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രതാപ് യാദവ് കഞ്ചാവിന് അടിമയായിരുന്നുവെന്നും സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ഭാര്യ കോടതിയില്‍ മൊഴി നല്‍കി. | Tej Pratap Yadav | Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്‌ന∙ ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാന്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രതാപ് യാദവ് കഞ്ചാവിന് അടിമയായിരുന്നുവെന്നും സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ഭാര്യ കോടതിയില്‍ മൊഴി നല്‍കി.

വിവാഹമോചനക്കേസില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഭാര്യ ഐശ്വര്യ റായ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ഗാര്‍ഹികപീഡന സംരക്ഷണ നിയമപ്രകാരം തനിക്കു സുരക്ഷ ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

ADVERTISEMENT

തേജ്പ്രതാപ് മയക്കുമരുന്നിന് അടിമയാണെന്ന് വിവാഹത്തിനു തൊട്ടുപിന്നാലെയാണു തിരിച്ചറിഞ്ഞതെന്ന് ഐശ്വര്യ വ്യക്തമാക്കുന്നു. മയക്കുമരുന്നിന്റെ ലഹരിയില്‍ താന്‍ ശിവഭഗവാന്റെ അവതാരമാണെന്നാണ് തേജ് അവകാശപ്പെട്ടിരുന്നത്.

ചില സമയങ്ങളില്‍ ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ചിരുന്നു. മിക്കപ്പോഴും ദൈവങ്ങളുടെ വേഷമണിയുന്നതു കണ്ടിട്ടുണ്ട്. ഒരിക്കല്‍ തലയില്‍ നീണ്ട മുടി ധരിച്ച് രാധയുടെ വേഷം കെട്ടിയെന്നും ഐശ്വര്യയുടെ കുറിപ്പില്‍ പറയുന്നു. തേജിന്റെ മാതാപിതാക്കളെ വിവരം അറിയിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. 

ADVERTISEMENT

ലാലുപ്രസാദ് യാദവിന്റെയും റാബ്‌റി ദേവിയുടെയും മൂത്തമകനായ തേജ് 2018-ലാണ് വിവാഹം കഴിക്കുന്നത്. ഭാര്യ പാചകം ചെയ്യാനും കുടുംബം രൂപപ്പെടുത്താനും മാത്രമുള്ളതാണെന്ന് തേജ് പറഞ്ഞിരുന്നുവെന്നും ഐശ്വര്യ പറയുന്നു. വിവാഹം കഴിഞ്ഞ് അഞ്ചു മാസം കഴിഞ്ഞപ്പോള്‍ തന്നെ തേജ് പട്‌ന കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു.