കൗമാരക്കാരിക്ക് ക്രൂരപീഡനം; നഗ്നയായി പെൺകുട്ടി ഓടിയത് അരകിലോമീറ്ററോളം
രാജസ്ഥാന്‍ തലസ്ഥാനമായ ജെയ്പൂരിൽ കൗമാരക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരപീഡനത്തിനിരയാക്കി. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.|Raped And Beaten, Terrified Rajasthan Teen Ran Naked Till Her Rescue
രാജസ്ഥാന്‍ തലസ്ഥാനമായ ജെയ്പൂരിൽ കൗമാരക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരപീഡനത്തിനിരയാക്കി. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.|Raped And Beaten, Terrified Rajasthan Teen Ran Naked Till Her Rescue
രാജസ്ഥാന്‍ തലസ്ഥാനമായ ജെയ്പൂരിൽ കൗമാരക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരപീഡനത്തിനിരയാക്കി. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.|Raped And Beaten, Terrified Rajasthan Teen Ran Naked Till Her Rescue
ജയ്പൂർ∙ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിൽ കൗമാരക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരപീഡനത്തിനിരയാക്കി. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഭയന്നുവിറച്ച പെൺകുട്ടി തെരുവിലൂടെ നഗ്നയായി ഓടിയതായാണു റിപ്പോർട്ടുകൾ. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ബന്ധുവിനും സുഹൃത്തിനുമൊപ്പം ക്ഷേത്രദർശനം കഴിഞ്ഞു വരികയായിരുന്ന പെൺകുട്ടിയെ വഴിയിൽ വച്ചു മൂവർസംഘം തടയുകയായിരുന്നു.
ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം പിൻതുടരുകയും ആളൊഴിഞ്ഞ സ്ഥലത്തു വച്ചു പീഡനത്തിനിരയാക്കുകയും ചെയ്തെന്നു പെൺകുട്ടി പൊലീസിനു മൊഴി നൽകി. സുഹൃത്തുക്കളെ മർദിച്ച് അവശരാക്കിയ ശേഷമാണു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. സുഹൃത്തുക്കളിൽ ഒരാൾ അടുത്തുള്ള മാർക്കറ്റിലെത്തി ഒരു കടക്കാരനോട് പെൺകുട്ടി ക്രൂരപീഡനത്തിനിരയാകുകയാണെന്നും രക്ഷിക്കണമെന്നും അഭ്യർഥിച്ചു. തുടർന്ന് അദ്ദേഹത്തെയുംകൂട്ടി സ്ഥലത്തെത്തി.
ഈ സമയത്തു പെൺകുട്ടിയെ മൂവർസംഘം മർദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നുവെന്നു കടക്കാരൻ പൊലീസിനു മൊഴി നൽകി. ഇയാളെ കണ്ടതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഭയചകിതയായ പെൺകുട്ടി വിവസ്ത്രയായി തെരുവിലൂടെ അരക്കിലോമീറ്ററോളം ഓടി എന്നും കടക്കാരൻ മൊഴി നല്‍കി.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: പെൺകുട്ടിയും ബന്ധുവും സുഹൃത്തും ക്ഷേത്രദർശനം നടത്തി മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. വഴിയിൽ മദ്യപിച്ചിരിക്കുകയായിരുന്ന മൂവർസംഘം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്കു തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമം, പട്ടികജാതി വിഭാഗക്കാർക്കെതിരായ അതിക്രമം എന്നിങ്ങനെയുള്ള കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്തു നിന്നും മദ്യക്കുപ്പികളും, വളപ്പൊട്ടുകളും രക്തക്കറയും തെളിവായി ലഭിച്ചിട്ടുണ്ടെന്നും ഡിഎസ്പി ഭരത് സിങ് പറഞ്ഞു.