റോയിക്ക് ഏലസ് നൽകിയ ജ്യോത്സ്യനും സംശയനിഴലിൽ; ഒളിവിലെന്നു സൂചന
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായി ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്ന ജ്യോത്സ്യന്‍ ഒളിവില്‍. ജോളിയുടെ ജൻമനാടായ കട്ടപ്പന സ്വദേശിയായ ഇയാൾക്കും കൊലപാതക പരമ്പരയിൽ പങ്കുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. Koodathai murder, astrologer disappears after police find links with prime suspect.
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായി ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്ന ജ്യോത്സ്യന്‍ ഒളിവില്‍. ജോളിയുടെ ജൻമനാടായ കട്ടപ്പന സ്വദേശിയായ ഇയാൾക്കും കൊലപാതക പരമ്പരയിൽ പങ്കുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. Koodathai murder, astrologer disappears after police find links with prime suspect.
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായി ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്ന ജ്യോത്സ്യന്‍ ഒളിവില്‍. ജോളിയുടെ ജൻമനാടായ കട്ടപ്പന സ്വദേശിയായ ഇയാൾക്കും കൊലപാതക പരമ്പരയിൽ പങ്കുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. Koodathai murder, astrologer disappears after police find links with prime suspect.
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായി ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്ന ജ്യോത്സ്യന്‍ ഒളിവില്‍. ജോളിയുടെ ജൻമനാടായ കട്ടപ്പന സ്വദേശിയായ ഇയാൾക്കും കൊലപാതക പരമ്പരയിൽ പങ്കുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.
ജോളിയുടെ മുൻഭർത്താവ് റോയിയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ജ്യോത്സ്യന്റെ വിലാസമെഴുതിയ കാര്‍ഡ് കണ്ടെത്തിയതിനെ തുടർന്നാണ് െപാലീസ് അന്വേഷണം ഇയാളിലേക്കും വ്യാപിപ്പിച്ചത്. ഇയാള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്.
ജ്യോത്സ്യൻ നൽകിയ പൊടി റോയിയും സിലിയും കഴിക്കാറുണ്ടെന്ന ജോളിയുടെ മൊഴി കണക്കിലെടുത്താണിത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായാണ് സൂചന. റോയിക്കു ഇയാൾ ധരിക്കാൻ ഏലസ് പൂജിച്ച് നൽകിയിരുന്നു.
തകിടിലൂടെ വിഷം അകത്ത് ചെല്ലാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ജ്യോത്സ്യനെ പൊലീസ തിരയുന്നതായുള്ള വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഇയാളെ കാണാതായി. രാവിലെ വാര്‍ത്ത കണ്ടശേഷം വീട്ടില്‍ നിന്ന് പോയതെന്ന് ജ്യോത്സ്യന്‍റെ പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത നിലയിലാണ്.
English Summary: Koodathai murder, astrologer disappears after police find links with prime suspect