ജോളിയുടെ ഫോൺ കൈമാറി; മക്കളുടെയും റെഞ്ചിയുടെയും മൊഴിയെടുത്തു
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മക്കളുടെ മൊഴിയെടുത്തു. ഇവരുടെ കയ്യിലായിരുന്നു ജോളിയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നത്. ഫോൺ ഇവർ അന്വേഷണസംഘത്തിനു കൈമാറി... Manorama News| Koodathai Serial Murder
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മക്കളുടെ മൊഴിയെടുത്തു. ഇവരുടെ കയ്യിലായിരുന്നു ജോളിയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നത്. ഫോൺ ഇവർ അന്വേഷണസംഘത്തിനു കൈമാറി... Manorama News| Koodathai Serial Murder
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മക്കളുടെ മൊഴിയെടുത്തു. ഇവരുടെ കയ്യിലായിരുന്നു ജോളിയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നത്. ഫോൺ ഇവർ അന്വേഷണസംഘത്തിനു കൈമാറി... Manorama News| Koodathai Serial Murder
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മക്കളുടെ മൊഴിയെടുത്തു. ഇവരുടെ കയ്യിലായിരുന്നു ജോളിയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നത്. ഫോൺ ഇവർ അന്വേഷണസംഘത്തിനു കൈമാറി.
റോയിയുടെ സഹോദരി റെഞ്ചിയുടെ മൊഴിയും രേഖപ്പെടുത്തി. റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. റോയിയുടെ സഹോദരൻ റോജോ അടുത്ത ദിവസം അമേരിക്കയിൽ നിന്നെത്തും.
ജോളി ജനിച്ചു വളർന്ന കട്ടപ്പനയിലും അന്വേഷണം നടത്തും. ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങൾ ശേഖരിക്കാനാണിത്. ഇതിനിടെ രാവിലെ തന്നെ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ വച്ചാണ് ടോംജോസും അന്നമ്മയും റോയിയും കൊല്ലപ്പെട്ടത്. തുടർന്ന് കൊല്ലപ്പെട്ട മാത്യൂ മാഞ്ചാടിയലിന്റെ വീട്ടിലും ഷാജുവിന്റെ വീട്ടിലും എത്തിച്ചു തെളിവെടുപ്പ് നടത്തി.