മാവോയിസ്റ്റ് തന്ത്രങ്ങൾ, പ്രത്യാക്രമണ മാർഗങ്ങൾ; രഹസ്യരേഖയുടെ പകര്‍പ്പ് പുറത്ത്
കോഴിക്കോട് ∙ യുഎപിഎ ചുമത്തി അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിവാക്കുന്ന രേഖകള്‍ പുറത്തുവിട്ട് പൊലീസ്. മാവോയിസ്റ്റ് അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന രഹസ്യരേഖയുടെ പകര്‍പ്പാണ് പുറത്തുവിട്ടത്. ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ.....UAPA
കോഴിക്കോട് ∙ യുഎപിഎ ചുമത്തി അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിവാക്കുന്ന രേഖകള്‍ പുറത്തുവിട്ട് പൊലീസ്. മാവോയിസ്റ്റ് അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന രഹസ്യരേഖയുടെ പകര്‍പ്പാണ് പുറത്തുവിട്ടത്. ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ.....UAPA
കോഴിക്കോട് ∙ യുഎപിഎ ചുമത്തി അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിവാക്കുന്ന രേഖകള്‍ പുറത്തുവിട്ട് പൊലീസ്. മാവോയിസ്റ്റ് അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന രഹസ്യരേഖയുടെ പകര്‍പ്പാണ് പുറത്തുവിട്ടത്. ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ.....UAPA
കോഴിക്കോട് ∙ യുഎപിഎ ചുമത്തി അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിവാക്കുന്ന രേഖകള്‍ പുറത്തുവിട്ട് പൊലീസ്. മാവോയിസ്റ്റ് അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന രഹസ്യരേഖയുടെ പകര്‍പ്പാണ് പുറത്തുവിട്ടത്. ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ മാർഗങ്ങളും രേഖയില്‍ വിവരിക്കുന്നു. അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങൾ രഹസ്യമായിരിക്കണമെന്നും നിർദേശമുണ്ട്. നഗരത്തിലും ഗ്രാമത്തിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ പ്രത്യേകം രേഖയില്‍ വിശദീകരിക്കുന്നുണ്ട്.
മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ടുകളും താഹയുടെ വീട്ടില്‍ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോഡ് വായിച്ചെടുക്കാനായി വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്, അട്ടപ്പാടി, വയനാട്, പാലക്കാട് നിലമ്പൂര്‍ എന്നിവിടങ്ങളിലായി മാവോയിസ്റ്റ് നേതാക്കളെ കാണാന്‍ ഇവര്‍ പോയിരുന്നു പക്ഷെ പലകാരണങ്ങള്‍ കൂടികാഴ്ച നടന്നില്ല. ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും തെളിവായി എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തെന്നും കാണിച്ച് വിശദമായ റിപ്പോർട്ട് പ്രോസിക്യൂഷൻ തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ചിരുന്നു. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നും കസ്റ്റഡിയിലെടുത്തപ്പോൾ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ യുഎപിഎ ചുമത്തുന്നത് സർക്കാർ നയമല്ലെന്നും വകുപ്പ് നീക്കം ചെയ്യണമെന്നും പ്രതിഭാഗം കോടതിയോട് അപേക്ഷിച്ചു. അങ്ങനെയെങ്കിൽ പരിശോധിച്ച് അടുത്തദിവസം റിപ്പോർട്ട് നൽകാമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.