ദുബായില്‍നിന്നു കൊച്ചിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി മസ്‌കറ്റില്‍ ഇറക്കി. വെളുപ്പിനാണു വിമാനം ദുബായില്‍നിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടെ പുക ഉയര്‍ന്നതു കണ്ടതായി വിമാനത്തിലെ ചില യാത്രക്കാര്‍ പറയുന്നു. ..spice jet| manorama news| manorama online| malayalam news

ദുബായില്‍നിന്നു കൊച്ചിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി മസ്‌കറ്റില്‍ ഇറക്കി. വെളുപ്പിനാണു വിമാനം ദുബായില്‍നിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടെ പുക ഉയര്‍ന്നതു കണ്ടതായി വിമാനത്തിലെ ചില യാത്രക്കാര്‍ പറയുന്നു. ..spice jet| manorama news| manorama online| malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായില്‍നിന്നു കൊച്ചിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി മസ്‌കറ്റില്‍ ഇറക്കി. വെളുപ്പിനാണു വിമാനം ദുബായില്‍നിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടെ പുക ഉയര്‍ന്നതു കണ്ടതായി വിമാനത്തിലെ ചില യാത്രക്കാര്‍ പറയുന്നു. ..spice jet| manorama news| manorama online| malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിൽനിന്ന് ഇന്നു പുലർച്ചെ രണ്ടിന് കൊച്ചിയിലേക്കു പോയ സ്പൈസ് ജെറ്റ് എസ്ജി 18 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഒമാനിലെ മസ്കത്തിൽ അടിയന്തരമായി ഇറക്കി. പറന്നുയർന്ന് അൽപം കഴിഞ്ഞപ്പോള്‍ വിമാനത്തിനുള്ളിൽ പുകയും ഗന്ധവുമുണ്ടായതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ സുരക്ഷിതരാണ്.

പുകയെപ്പറ്റി യാത്രക്കാർ ആശങ്കയുയർത്തിയപ്പോൾ, വിമാനം സാങ്കേതിക തകരാർ മൂലം ഒമാനിൽ ഇറക്കുകയാണെന്ന് അധികൃതർ അറിയിച്ചെന്ന് യാത്രക്കാരിലൊരാളായ തൃശൂർ കേച്ചേരി സ്വദേശി ജോജി പറഞ്ഞു. ഇദ്ദേഹവും ബന്ധുവായ സ്ത്രീയും കുട്ടിയും അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു.

ADVERTISEMENT

നിലവിൽ യാത്രക്കാരെല്ലാം ‌മസ്കത്ത് വിമാനത്താവളത്തിലാണ്. ഇവർക്ക് ഇന്ന് ഉച്ചയ്ക്കു രണ്ടിന് കൊച്ചിയിലേക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നാണ് ഒടുവിൽ ലഭിച്ച വിവരം.