കൂടത്തായിയിൽ ആദ്യ കുറ്റപത്രം; ജോളിയടക്കം നാലു പ്രതികൾ, 246 സാക്ഷികൾ
കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസിലെ കുറ്റപത്രം പൊലീസ് സമർപ്പിച്ചു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ വധക്കേസിൽ 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നാലു പ്രതികളുള്ള കേസിൽ ജോളി ജോസഫാണ് ഒന്നാം പ്രതി. ...Koodatahi serial murder, Manorama News
കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസിലെ കുറ്റപത്രം പൊലീസ് സമർപ്പിച്ചു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ വധക്കേസിൽ 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നാലു പ്രതികളുള്ള കേസിൽ ജോളി ജോസഫാണ് ഒന്നാം പ്രതി. ...Koodatahi serial murder, Manorama News
കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസിലെ കുറ്റപത്രം പൊലീസ് സമർപ്പിച്ചു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ വധക്കേസിൽ 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നാലു പ്രതികളുള്ള കേസിൽ ജോളി ജോസഫാണ് ഒന്നാം പ്രതി. ...Koodatahi serial murder, Manorama News
കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസിലെ കുറ്റപത്രം പൊലീസ് സമർപ്പിച്ചു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ വധക്കേസിൽ 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നാലു പ്രതികളുള്ള കേസിൽ ജോളി ജോസഫാണ് ഒന്നാം പ്രതി. എം.എസ്.മാത്യു, പ്രജുകുമാർ, മനോജ് എന്നിവരാണ് മറ്റു പ്രതികൾ.
246 സാക്ഷികളും 22 തൊണ്ടിമുതലുകളും 322 രേഖകളും 10 വകുപ്പുകളുമാണുള്ളത്. ജോളി പ്രതിയാണെന്നതിനും റോയിയുടേത് ആത്മഹത്യയല്ലെന്നുള്ളതിനും ധാരാളം തെളിവുകളുണ്ടെന്ന് റൂറൽ എസ്പി കെ.ജി.സൈമൺ പറഞ്ഞു. ജോളിക്കു വേണ്ടി വ്യാജരേഖ ചമച്ചതും വസ്തു ഇടപാട് രേഖകളിൽ ഒപ്പിട്ടതുമാണ് മനോജിനു മേലുള്ള കുറ്റം.
റോയി തോമസിന്റെ വധത്തിൽ ജോളിയുടെ ഭർത്താവ് ഷാജുവിന് യാതൊരു ബന്ധവുമില്ലെന്നും എസ്പി അറിയിച്ചു. റോയി തോമസിന്റ വധക്കേസിൽ ഡിഎൻഎ ടെസ്റ്റ് ആവശ്യമില്ല. സയനൈഡ് കണ്ടെത്തിയ രാസപരിശോധനാ ഫലം കുറ്റപത്രത്തിലുണ്ട്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെളിവു നശിപ്പിക്കൽ, യാതൊരു രേഖയുമില്ലാതെ വിഷം കയ്യിൽ വയ്ക്കുക തുടങ്ങിയ പത്തോളം വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. കേസിൽ മാപ്പുസാക്ഷികളില്ലെന്നും എസ്പി പറഞ്ഞു.
English Summary : Police submitted first charge sheet in Koodathai serial murder