ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും: മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം∙ മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിൽ പങ്കെടുത്തില്ല എന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ... kerala lockdown, kerala lock down, lockdown india, lockdown news in malayalmam, lockdown kerala updates,
തിരുവനന്തപുരം∙ മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിൽ പങ്കെടുത്തില്ല എന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ... kerala lockdown, kerala lock down, lockdown india, lockdown news in malayalmam, lockdown kerala updates,
തിരുവനന്തപുരം∙ മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിൽ പങ്കെടുത്തില്ല എന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ... kerala lockdown, kerala lock down, lockdown india, lockdown news in malayalmam, lockdown kerala updates,
തിരുവനന്തപുരം∙ മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിൽ പങ്കെടുത്തില്ല എന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിന്റെ കാര്യങ്ങൾ അറിയിച്ചുകൊണ്ട് വി.മുരളീധരന്റെ സ്റ്റാഫിനെ ബന്ധപ്പെട്ടിരുന്നു. പങ്കെടുക്കാമെന്ന് അവർ സമ്മതം അറിയിച്ചു.
കോൺഫറൻസിനുള്ള ലിങ്ക് അയച്ചു കൊടുത്തു. യോഗം തുടങ്ങിയപ്പോൾ ലിങ്കിൽ അദ്ദേഹത്തിന്റെ ക്യാമറയും ഉണ്ടായിരുന്നു. അദ്ദേഹം വേറൊരു പരിപാടിയിലാണ്, അൽപ്പ സമയത്തിനുള്ളിൽ പങ്കെടുക്കുമെന്നും സ്റ്റാഫ് അറിയിച്ചു. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.
പ്രവാസികളെ കബളിപ്പിക്കുന്നു എന്നും മുരളീധരൻ ആക്ഷേപം ഉന്നയിച്ചു. പ്രത്യേക വിമാനങ്ങളിൽ പരിശോധന ഇല്ലാതെ ആളുകൾ നാട്ടിലെത്താൻ തുടങ്ങി. ഇതോടെ നേരത്തെ ഉണ്ടായിരുന്ന തീരുമാനത്തിൽനിന്നു പിൻമാറേണ്ടി വന്നു. വിമാനത്തിൽ എത്തുന്ന ആരെയും നേരെ വീടുകളിലേക്ക് അയയ്ക്കാൻ സാധിക്കില്ല. ഏഴുദിവസം സർക്കാർ ക്വാറന്റീൻ വേണം.
വിമാനം വന്നതിന്റെ പിറ്റേന്നു തന്നെ അതിലെ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചത് നമ്മൾ കണ്ടതാണ്. വന്നവരെ കുറ്റപ്പെടുത്താനാകില്ല. കേന്ദ്രം അയച്ച സർക്കുലറിൽ വിദേശത്തുനിന്നു മടങ്ങുന്നവരിൽനിന്ന് ഒപ്പിട്ടു വാങ്ങുന്നത് എന്താണെന്ന് വായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Pinarayi Vijayan responds to V Muraleedharan's comment