തിരുവനന്തപുരം∙ അയിരൂരില്‍ മോഷണക്കേസില്‍ യുവദമ്പതികള്‍ അറസ്റ്റില്‍. വര്‍ക്കല സ്വദേശി 29 വയസ്സുകാരനായ റിയാസും ഭാര്യ ആന്‍സിയുമാണ് പൊലീസിന്‍റെ പിടിയിലായത്. നിര്‍മാണത്തിലിരുന്ന വീടിന്‍റെ താക്കോല്‍കൂട്ടം

തിരുവനന്തപുരം∙ അയിരൂരില്‍ മോഷണക്കേസില്‍ യുവദമ്പതികള്‍ അറസ്റ്റില്‍. വര്‍ക്കല സ്വദേശി 29 വയസ്സുകാരനായ റിയാസും ഭാര്യ ആന്‍സിയുമാണ് പൊലീസിന്‍റെ പിടിയിലായത്. നിര്‍മാണത്തിലിരുന്ന വീടിന്‍റെ താക്കോല്‍കൂട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അയിരൂരില്‍ മോഷണക്കേസില്‍ യുവദമ്പതികള്‍ അറസ്റ്റില്‍. വര്‍ക്കല സ്വദേശി 29 വയസ്സുകാരനായ റിയാസും ഭാര്യ ആന്‍സിയുമാണ് പൊലീസിന്‍റെ പിടിയിലായത്. നിര്‍മാണത്തിലിരുന്ന വീടിന്‍റെ താക്കോല്‍കൂട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അയിരൂരില്‍ മോഷണക്കേസില്‍ യുവദമ്പതികള്‍ അറസ്റ്റില്‍. വര്‍ക്കല സ്വദേശി 29 വയസ്സുകാരനായ റിയാസും ഭാര്യ ആന്‍സിയുമാണ് പൊലീസിന്‍റെ പിടിയിലായത്. നിര്‍മാണത്തിലിരുന്ന വീടിന്‍റെ താക്കോല്‍കൂട്ടം കൈക്കലാക്കി അഞ്ചുലക്ഷം രൂപ കവര്‍ന്ന കേസിലാണു യുവദമ്പതികള്‍ പിടിയിലായത്.

പെയിന്‍റ് അടിക്കാന്‍ റിയാസ് എത്തിയ വീട്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപയും മൂന്ന് പവന്‍ ആഭരണങ്ങളുമാണു കവര്‍ന്നത്. രണ്ടു ദിവസം മുന്‍പ് ഇലകമണ്ണില്‍ സുധീര്‍ഖാന്‍ എന്നയാളുടെ വീട്ടില്‍ നടന്ന തന്ത്രപരമായ മോഷണമാണ് അയിരൂര്‍ പൊലീസ് പിടികൂടിയത്. ഭാര്യ ആന്‍സിക്കൊപ്പം ഇരുചക്രവാഹനത്തിലെത്തിയായിരുന്നു മോഷണം. വീട്ടുടമസ്ഥന്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ ഒരു മുറിയിലായിരുന്നു പണവും മറ്റു വീട്ടുസാധനങ്ങളും സൂക്ഷിച്ചിരുന്നത്. പൂട്ടിയതിന് ശേഷം മാറ്റിവെച്ചിരുന്ന താക്കോല്‍ കൂട്ടം സ്വന്തമാക്കിയായിരുന്നു മോഷണം. 

ADVERTISEMENT

വീടുമായി പരിചയമുള്ളവരെയും അടുത്തിടെ വന്നു പോയവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതികളെ കുടുക്കിയത്. മോഷണ ദിവസം രാത്രി റിയാസും ആന്‍സിയും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് പ്രതികളെ കണ്ടെത്താന്‍ സഹായമായി. ആഡംബര ജീവിതമാണ് ഇരുവരും നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

English Summary: Police arrest two in theft case