തിരുവനന്തപുരം ∙ ഉണ്ടായിരുന്ന നേമവും നഷ്ടപ്പെട്ട ബിജെപിക്ക് കേരളത്തിന്റെ വാതിൽ ഇനിയും തുറന്നിട്ടില്ലെന്ന തിരിച്ചറിവ് നൽകുന്നതാണ് ഇൗ തിരഞ്ഞെടുപ്പുഫലം. കേന്ദ്രനേതാക്കളെ തലങ്ങും വിലങ്ങുമെത്തിച്ചും... | How BJP Lost In Kerala | Nemom | K Surendran | Manorama News

തിരുവനന്തപുരം ∙ ഉണ്ടായിരുന്ന നേമവും നഷ്ടപ്പെട്ട ബിജെപിക്ക് കേരളത്തിന്റെ വാതിൽ ഇനിയും തുറന്നിട്ടില്ലെന്ന തിരിച്ചറിവ് നൽകുന്നതാണ് ഇൗ തിരഞ്ഞെടുപ്പുഫലം. കേന്ദ്രനേതാക്കളെ തലങ്ങും വിലങ്ങുമെത്തിച്ചും... | How BJP Lost In Kerala | Nemom | K Surendran | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഉണ്ടായിരുന്ന നേമവും നഷ്ടപ്പെട്ട ബിജെപിക്ക് കേരളത്തിന്റെ വാതിൽ ഇനിയും തുറന്നിട്ടില്ലെന്ന തിരിച്ചറിവ് നൽകുന്നതാണ് ഇൗ തിരഞ്ഞെടുപ്പുഫലം. കേന്ദ്രനേതാക്കളെ തലങ്ങും വിലങ്ങുമെത്തിച്ചും... | How BJP Lost In Kerala | Nemom | K Surendran | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഉണ്ടായിരുന്ന നേമവും നഷ്ടപ്പെട്ട ബിജെപിക്ക് കേരളത്തിന്റെ വാതിൽ ഇനിയും തുറന്നിട്ടില്ലെന്ന തിരിച്ചറിവ് നൽകുന്നതാണ് ഇൗ തിരഞ്ഞെടുപ്പുഫലം. കേന്ദ്രനേതാക്കളെ തലങ്ങും വിലങ്ങുമെത്തിച്ചും പണവും മനുഷ്യശക്തിയും പ്രയോഗിച്ചും പ്രചാരണ പടയോട്ടം നടത്തിയിട്ടും ഉള്ള അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടിവന്ന ബിജെപിക്ക് നിരവധി വിഷയങ്ങളിൽ ആത്മപരിശോധന നടത്തേണ്ടിവരും.

മാത്രമല്ല, പല മണ്ഡലങ്ങളിലും വോട്ട് കുത്തനെ കുറഞ്ഞതും സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെ നേതാക്കളുടെ നേരിട്ടുള്ള ശ്രദ്ധയുണ്ടായിട്ടും ബിജെപിക്കുണ്ടായ ഇൗ തിരിച്ചടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ADVERTISEMENT

ചേരിപ്പോര് പാരമ്യത്തിൽ

ഗ്രൂപ്പിസത്തിൽ ബിജെപിയെ പുതിയ കോൺഗ്രസ് എന്നു വിശേഷിപ്പിക്കാൻ വരെ വിമർശകർക്ക് അവസരം നൽകിയ ചേരിപ്പോരാണു പരാജയത്തിനു പ്രധാന കാരണമായി വിലയിരുത്തുന്നത്. കേഡർ പാർട്ടിയായ ബിജെപിയുടെ വളർച്ചയുടെ അടിസ്ഥാനവും കരുത്തും അവരുടെ യോജിപ്പായിരുന്നു. പക്ഷേ അതു കേരളത്തിലെ ബിജെപി ഘടകത്തിൽ എന്നേ നഷ്ടപ്പെട്ടുവെന്ന് ഇൗ തിരഞ്ഞെടുപ്പിനു മുൻപു നടന്ന തർക്കങ്ങൾതന്നെ തെളിയിച്ചു.

കെ.സുരേന്ദ്രൻ പ്രസിഡന്റ് പദത്തിലെത്തിയപ്പോൾ ഇൗ ഗ്രൂപ്പ് തർക്കങ്ങൾ മൂർധന്യത്തിലായി. കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും ഏകപക്ഷീയമായി നീങ്ങിയതിലൂടെ ഉണ്ടായ സംഘർഷം ഇൗ പരാജയത്തോടെ പരസ്യമായ പൊട്ടിത്തെറിയിലേക്കെത്തും. പല മണ്ഡലങ്ങളിലും ഇൗ ഗ്രൂപ്പുതർക്കവും സ്ഥാനാർഥി നിർണയത്തിലെ അട്ടിമറികളുമാണ് വോട്ട് കുത്തനെ കുറയാനിടയാക്കിയത്.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയ മഞ്ചേശ്വരം, കാസർകോട്, തൃശൂർ, പാലക്കാട്, മലമ്പുഴ, ചാത്തന്നൂർ, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളെക്കൂടാതെ ആറ്റിങ്ങലിലും നേമത്തും കൂടി രണ്ടാമതായി. എങ്കിലും 12 സീറ്റ് വരെ ജയിക്കുമെന്ന് വിലയിരുത്തിയ ബിജെപി നേതൃത്വത്തെ ഈ തോൽവി വൻ പ്രതിസന്ധിയിലാക്കി. സംസ്ഥാന നേതൃത്വത്തെ ഉടച്ചുവാർക്കണമെന്ന ആവശ്യം ബിജെപിയിൽ ഉയർന്നുകഴിഞ്ഞു. 

ADVERTISEMENT

ശോഭാ സുരേന്ദ്രൻ ഒറ്റയ്ക്കു നേതൃത്വത്തിനെതിരെ പോരാടുമ്പോൾ പി.കെ. കൃഷ്ണദാസും എം.ടി. രമേശുമടങ്ങുന്ന നേതൃനിര പാർട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. വി.മുരളീധരനും കെ.സുരേന്ദ്രനും ഉൾപ്പെടുന്ന സംഘം ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ തണലിൽ കേരളത്തിലെ പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുന്നു, മിടുക്കരായ നേതാക്കളെ പോലും എതിർ ഗ്രൂപ്പാണെന്നു പറഞ്ഞു വെട്ടിനിരത്തുന്നു എന്നുമാണ് പരാതി.

കേരളത്തിലെ ബിജെപിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നില്ലെങ്കിലും ആർഎസ്എസ് വിട്ടുനൽകിയ സംഘടനാ സെക്രട്ടറിമാർക്കും ബിജെപിയിലെ ഇൗ ഗ്രൂപ്പുപോര് കണ്ടുനിൽക്കേണ്ടി വരുന്നു. അവരുടെ നിയന്ത്രണങ്ങൾക്കപ്പുറത്തേക്കു കാര്യങ്ങൾ കടന്നിട്ടും ആർഎസ്എസ് ഇടപെടാൻ മടിച്ചുനിൽക്കുകയാണ്.

വോട്ടുകുറവിന്റെ പിന്നിലെന്ത്?

പാലായിൽ 25,000 വോട്ടുണ്ടായിരുന്ന ബിജെപിക്ക് 10,000 വോട്ടായി കുറഞ്ഞതെങ്ങനെ? അങ്ങനെ വോട്ട് പതിനായിരം കണ്ടു കുറഞ്ഞ പ്രധാന മണ്ഡലങ്ങളുണ്ട്. പല മണ്ഡലങ്ങളിലും ബിജെപിയുമായി ബന്ധമില്ലാത്തവർ പോലും സ്ഥാനാർഥികളായെത്തി. ബിഡിജെഎസ് സ്ഥാനാർഥികളായി വന്നവർക്ക് ആ മണ്ഡലത്തിൽ പോലും ബന്ധമില്ലെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് പല സ്ഥാനാർഥികളെയും മാറ്റി പരീക്ഷിക്കേണ്ടിവന്നു.

ADVERTISEMENT

ഇത്തരം വീഴ്ചകൾ ഓരോ മണ്ഡലത്തിലും പ്രവർത്തകരുടെ വിമർശനത്തിനിടയാക്കി. സ്ഥാനാർഥി നിർണയത്തിലെ കാലതാമസവും ബാധിച്ചു. തൃശൂരിൽ സുരേഷ് ഗോപിയെത്താൻ വൈകി. ശോഭാ സുരേന്ദ്രന്റെ വരവ് ഗ്രൂപ്പുപോരിൽ പെട്ട് വൈകി. ഇതിനൊന്നും ബിജെപിക്കു പറയാൻ കൃത്യമായ മറുപടിയുണ്ടാകില്ല. വോട്ട് ആകർഷിക്കുന്ന നേതാക്കളുടെ കുറവാണു മറ്റൊരു പ്രതിസന്ധിയെന്നും പാർട്ടി തിരിച്ചറിയുന്നു.

പാർട്ടി വോട്ടുകൾ പോലും മുഴുവനായി ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയാണു നേതാക്കൾക്കുപോലും. എന്നാൽ കടുത്ത പാർട്ടിക്കാരനല്ലാത്ത മെട്രോമാൻ ഇ.ശ്രീധരൻ, സുരേഷ് ഗോപി തുടങ്ങിയവരെ പോലെയുള്ളവർ പ്രതീക്ഷിക്കാത്ത മുന്നേറ്റം നടത്തുകയും ചെയ്തു. പാർട്ടി വോട്ടുകൾക്കു പുറത്തു ജനക്കൂട്ടത്തിന്റെ വോട്ട് ആകർഷിക്കാൻ കഴിയുന്ന നേതാക്കളെ കൂടുതൽ എത്തിക്കുകയെന്ന തന്ത്രം മാത്രമേ ഇനി കേരളത്തിൽ പരീക്ഷിച്ചു വിജയിപ്പിക്കാനാകൂവെന്ന തിരിച്ചറിവിലാണു ദേശീയ നേതൃത്വം. 

നേതാക്കൾ ആകാശത്തു കറങ്ങിയപ്പോൾ

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കാൻ 2 മണ്ഡലങ്ങൾ തിരഞ്ഞെടുത്തതു പാർട്ടിയിലും വിരുദ്ധാഭിപ്രായമുണ്ടാക്കി. രണ്ടാം മണ്ഡലമായ കോന്നിയിൽ മൂന്നാംസ്ഥാനമാണ് സുരേന്ദ്രന് ലഭിച്ചത്. 2 മണ്ഡലത്തിലുമെത്താൻ‍ സുരേന്ദ്രൻ ഹെലികോപ്ടറിലായിരുന്നു യാത്ര. ഇതൊക്കെ ജനങ്ങൾക്കിടയിലേക്ക് തെറ്റായ സന്ദേശമായി എത്തിയെന്നാണു വിലയിരുത്തൽ.

നേതാക്കൾ ആകാശത്തിലൂടെ കറങ്ങിയപ്പോൾ പാർട്ടിയുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയെന്നാണ് പ്രവർത്തകരുടെ വിമർശനം. വളർന്നുവരുന്ന പാർട്ടിയുടെ നേതാക്കൾക്കു വേണ്ട വിനയവും സൗഹാർദ പെരുമാറ്റവുമൊക്കെ ബിജെപിയുടെ മുൻനിര നേതാക്കൾ കൈവിട്ടുവെന്നും പ്രവർത്തകരുടെ വിമർശനമുയരുന്നു. പാർട്ടിയിലെ വിഴുപ്പലക്കുകൾ പരസ്യമായപ്പോൾ പൊതുജനമധ്യത്തിലും വിശദീകരിക്കാൻ പാടുപെട്ടു.

ബിജെപി ബൗദ്ധിക വിഭാഗം കൺവീനറായിരുന്ന ആർ.ബാലശങ്കർ ചെങ്ങന്നൂരിൽ സീറ്റ് കിട്ടാത്തതിനാൽ നടത്തിയ പ്രതിഷേധവും പാർട്ടിയുടെ പ്രതിഛായയെ ബാധിച്ചു. സിപിഎമ്മുമായി രഹസ്യധാരണയെന്നുവരെ അദ്ദേഹം ആരോപിച്ചതോടെ പാർട്ടി പ്രവർത്തനം പോലും പ്രതിസന്ധിയിലായി. യുഡിഎഫും എൽഡിഎഫുമായിരുന്നു ബിജെപിയുടെ രഹസ്യ വോട്ടുധാരണയെ കുറ്റപ്പെടുത്തിയിരുന്നതെങ്കിൽ ദേശീയ നേതാവ് തന്നെ ആരോപണം ഉന്നയിച്ചതോടെ പാർട്ടി ആടിയുലഞ്ഞു. 

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരസ്യമായ വിഴുപ്പലക്കായി. ഒടുവിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടേണ്ടിവന്നു ശോഭയ്ക്കു സീറ്റു ലഭിക്കാൻ. മൂന്ന് പ്രധാന മണ്ഡലങ്ങളിലെ നാമനിർദേശ പത്രിക തള്ളിപ്പോയതു ബിജെപിയുടെ വലിയ വീഴ്ചയായി.

ചില നേതാക്കളുടെ അമിത ആത്മവിശ്വാസം ധാർഷ്ട്യമായി വളർന്നതും പ്രവർത്തകർക്കും ജനങ്ങൾക്കുമിടയിൽ അവമതിപ്പുണ്ടാക്കിയെന്നും വിമർശനമുയർന്നു. മുൻ എംഎൽഎ ഒ.രാജഗോപാൽ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങൾ പാർട്ടിയുടെ ഏക പ്രതീക്ഷയായിരുന്ന നേമത്തും തിരിച്ചടിയായി. കേന്ദ്ര ഏജൻസികളുടെ വരവും ബിജെപി അതിൽ നടത്തിയ രാഷ്ട്രീയ നീക്കങ്ങളും സിപിഎമ്മും സർക്കാരും അനുകൂലമാക്കി മാറ്റുകയും ചെയ്തു. 

English Summary: How BJP Lost it's Single Seat Nemom in Kerala Assembly Election 2021