മൂന്നാറിൽ പ്രണയംനിരസിച്ച പതിനാറുകാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് പതിനേഴുകാരൻ
തൊടുപുഴ∙ പ്രണയം നിരസിച്ച പതിനാറുകാരിയെ പതിനേഴുകാരൻ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. ഇടുക്കി മൂന്നാറിലാണ് സംഭവം. പെൺകുട്ടിയുടെ കഴുത്തറുത്ത ശേഷം സ്വയം കഴുത്തിൽ കുത്തി മുറിവേൽപ്പിച്ച യുവാവിനെ മൂന്നാർ ടാറ്റ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോലഞ്ചേരി | Crime News | Crime | Idukki | Youth tried to kill girl | Manorama Online
തൊടുപുഴ∙ പ്രണയം നിരസിച്ച പതിനാറുകാരിയെ പതിനേഴുകാരൻ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. ഇടുക്കി മൂന്നാറിലാണ് സംഭവം. പെൺകുട്ടിയുടെ കഴുത്തറുത്ത ശേഷം സ്വയം കഴുത്തിൽ കുത്തി മുറിവേൽപ്പിച്ച യുവാവിനെ മൂന്നാർ ടാറ്റ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോലഞ്ചേരി | Crime News | Crime | Idukki | Youth tried to kill girl | Manorama Online
തൊടുപുഴ∙ പ്രണയം നിരസിച്ച പതിനാറുകാരിയെ പതിനേഴുകാരൻ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. ഇടുക്കി മൂന്നാറിലാണ് സംഭവം. പെൺകുട്ടിയുടെ കഴുത്തറുത്ത ശേഷം സ്വയം കഴുത്തിൽ കുത്തി മുറിവേൽപ്പിച്ച യുവാവിനെ മൂന്നാർ ടാറ്റ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോലഞ്ചേരി | Crime News | Crime | Idukki | Youth tried to kill girl | Manorama Online
തൊടുപുഴ∙ പ്രണയം നിരസിച്ച പതിനാറുകാരിയെ പതിനേഴുകാരൻ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. ഇടുക്കി മൂന്നാറിലാണ് സംഭവം. പെൺകുട്ടിയുടെ കഴുത്തറുത്ത ശേഷം സ്വയം കഴുത്തിൽ കുത്തി മുറിവേൽപ്പിച്ച യുവാവിനെ മൂന്നാർ ടാറ്റ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മറ്റി. പെൺകുട്ടിയും കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഇരുവരും ഒരേ സ്കൂളിലെ വിദ്യാർഥികളാണ്. ക്ലാസ് കഴിഞ്ഞ് വീടിന് സമീപത്ത് സ്കൂൾ ബസിലിറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ യുവാവ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. രണ്ടാളും തമ്മിൽ വാക്കുതർക്കുമുണ്ടാവുകയും യുവാവ് പെൺകുട്ടിയുടെ തലമുടി പിടിച്ചുവലിച്ച ശേഷം കഴുത്തിന്റെ പിൻഭാഗത്ത് വെട്ടുകയായിരുന്നു. പരുക്കേറ്റ പെൺകുട്ടി നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി. രക്തത്തിൽ കുളിച്ച് ഓടിയെത്തിയ പെൺകുട്ടിയെ അമ്മയും നാട്ടുകാരും ചേർന്നാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്.
ഇതിനിടെ യുവാവ് സ്വയം കഴുത്തിലും കൈത്തണ്ടയിലും വെട്ടിപരുക്കേൽപ്പിച്ചു. രക്തം വാർന്ന് അവശനിലയിലായ ഇയാളെ നാട്ടുകാർ ഉടൻ ടാറ്റ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പെൺകുട്ടി പ്ലസ് വണ്ണിലും യുവാവ് പ്ലസ് ടുവിലുമാണ്.
English Summary: Youth tried to kill girl in Idukki