അബ്ദുല്‍ ജലീലിനെ അത്യാഹിത വിഭാഗത്തിലാക്കിയ ശേഷം മുങ്ങി യഹിയ: വിഡിയോ
പാലക്കാട്∙ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പ്രവാസി അബ്ദുല്‍ ജലീലിനെ മുഖ്യപ്രതി യഹിയ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പെരിന്തല്‍മണ്ണ സ്വദേശി യഹിയയാണ് കാറില്‍ അബ്ദുല്‍ ജലീലിനെ എത്തിച്ചത്.... Palakkad Attappadi Jaleel Murder, Palakkad Attappadi murder, Malappuram NRI Murder,
പാലക്കാട്∙ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പ്രവാസി അബ്ദുല്‍ ജലീലിനെ മുഖ്യപ്രതി യഹിയ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പെരിന്തല്‍മണ്ണ സ്വദേശി യഹിയയാണ് കാറില്‍ അബ്ദുല്‍ ജലീലിനെ എത്തിച്ചത്.... Palakkad Attappadi Jaleel Murder, Palakkad Attappadi murder, Malappuram NRI Murder,
പാലക്കാട്∙ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പ്രവാസി അബ്ദുല്‍ ജലീലിനെ മുഖ്യപ്രതി യഹിയ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പെരിന്തല്‍മണ്ണ സ്വദേശി യഹിയയാണ് കാറില്‍ അബ്ദുല്‍ ജലീലിനെ എത്തിച്ചത്.... Palakkad Attappadi Jaleel Murder, Palakkad Attappadi murder, Malappuram NRI Murder,
പാലക്കാട്∙ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പ്രവാസി അബ്ദുല്‍ ജലീലിനെ മുഖ്യപ്രതി യഹിയ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പെരിന്തല്‍മണ്ണ സ്വദേശി യഹിയയാണ് കാറില്‍ അബ്ദുല്‍ ജലീലിനെ എത്തിച്ചത്. അബ്ദുല്‍ ജലീലിനെ അത്യാഹിത വിഭാഗത്തിലാക്കിയ ശേഷം യഹിയ മുങ്ങി. യഹിയയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ക്രൂരമായ മര്‍ദനമേറ്റ് പ്രവാസി മരിച്ചതിൽ പ്രധാന പ്രതി പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി യഹിയയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സൗദിയിൽനിന്നു നാട്ടിലേക്കു പുറപ്പെട്ട് നെടുമ്പാശേരിയിൽ എത്തിയ ശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതായ അഗളി സ്വദേശിയെയാണ് വെട്ടേറ്റതടക്കമുള്ള പരുക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം ആക്കപ്പറമ്പിലെ വഴിയരികിൽ രക്തം വാർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ അഗളി വാക്യത്തൊടി അബ്ദുൽ ജലീൽ (42) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജലീൽ 15നു രാവിലെ 9.45നാണു നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് എത്താമെന്നും കൂട്ടിക്കൊണ്ടുപോകാൻ വാഹനവുമായി ചെന്നാൽ മതിയെന്നും കുടുംബത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഭാര്യയും ഉമ്മയും അടക്കമുള്ളവർ പെരിന്തയിൽമണ്ണയിലെത്തി കാത്തുനിന്നെങ്കിലും എത്താൻ വൈകുമെന്നും വീട്ടിലേക്കു മടങ്ങിപ്പോകാനും ജലീൽ അറിയിച്ചതായി വീട്ടുകാർ പറയുന്നു. പിറ്റേന്നു രാവിലെയായിട്ടും ജലീൽ വീട്ടിലെത്താത്തതിനെ തുടർന്ന് അഗളി പൊലീസിൽ വിവരം അറിയിച്ചിരുന്നു.
English Summary: Palakkad NRI's murder case; Investigation