ന്യൂഡൽഹി ∙ പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ഓൾട്ട് ന്യൂസ്‌ സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ സുബൈർ മുഹമ്മദ് അറസ്റ്റിൽ. ഡൽഹി പൊലീസ് സ്പെഷൽ സെല്ലാണ്

ന്യൂഡൽഹി ∙ പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ഓൾട്ട് ന്യൂസ്‌ സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ സുബൈർ മുഹമ്മദ് അറസ്റ്റിൽ. ഡൽഹി പൊലീസ് സ്പെഷൽ സെല്ലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ഓൾട്ട് ന്യൂസ്‌ സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ സുബൈർ മുഹമ്മദ് അറസ്റ്റിൽ. ഡൽഹി പൊലീസ് സ്പെഷൽ സെല്ലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ഓൾട്ട് ന്യൂസ്‌ സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ സുബൈർ മുഹമ്മദ് അറസ്റ്റിൽ. ഡൽഹി പൊലീസ് സ്പെഷൽ സെല്ലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തൽ, കലാപത്തിന് ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നടപടി. 2018ലെ ഒരു ട്വീറ്റിന്റെ പേരിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

അടുത്തിടെ, പ്രവാചക വിരുദ്ധ പരാമർശങ്ങളിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെ ഏറ്റുമുട്ടിയിരുന്നു. 2020ൽ റജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഡൽഹി പൊലീസ് സുബൈർ മുഹമ്മദിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്ന് ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ വ്യക്തമാക്കി.

ADVERTISEMENT

ഈ കേസിൽ സുബൈറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ, 2018ലെ ഒരു കേസിന്റെ പേരിൽ സുബൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എഫ്ഐആറിന്റെ പകർപ്പ് നൽകാൻ പൊലീസ് തയാറായില്ലെന്നും പ്രതീക് സിൻഹ ആരോപിച്ചു.

സുബൈർ മുഹമ്മദിന്റെ അറസ്റ്റിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. അറസ്റ്റ് അപലപനീയമാണെന്നും ബിജെപിയുടെ വെറുപ്പും നുണപ്രചാരണങ്ങളും തുറന്നുകാട്ടുന്നവരെ അവർ ഭീഷണിയായിട്ടാണ് കാണുന്നതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: Journalist Mohammed Zubair Of AltNews Arrested For 2018 Tweet "Hurting Religious Sentiments"