മുസ്‌ലിം ലീഗ് വിമത യോഗത്തില്‍ പങ്കെടുത്ത് മുഈന്‍ അലി തങ്ങള്‍; ലീഗിനു തലവേദന
കോഴിക്കോട്∙ മുസ്‌ലിം ലീഗിനു തലവേദനയായി മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈന്‍ അലി തങ്ങള്‍ കോഴിക്കോട്ട് ചേർന്ന പാർട്ടി വിമതരുടെ യോഗത്തില്‍. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു സസ്പെന്‍ഡ് ചെയ്ത കെ.എസ്.ഹംസയുടെ നേതൃത്വത്തിൽ കോഴിക്കോട് കേശവമേനോൻ ഹാളിലായിരുന്നു യോഗം...
കോഴിക്കോട്∙ മുസ്‌ലിം ലീഗിനു തലവേദനയായി മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈന്‍ അലി തങ്ങള്‍ കോഴിക്കോട്ട് ചേർന്ന പാർട്ടി വിമതരുടെ യോഗത്തില്‍. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു സസ്പെന്‍ഡ് ചെയ്ത കെ.എസ്.ഹംസയുടെ നേതൃത്വത്തിൽ കോഴിക്കോട് കേശവമേനോൻ ഹാളിലായിരുന്നു യോഗം...
കോഴിക്കോട്∙ മുസ്‌ലിം ലീഗിനു തലവേദനയായി മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈന്‍ അലി തങ്ങള്‍ കോഴിക്കോട്ട് ചേർന്ന പാർട്ടി വിമതരുടെ യോഗത്തില്‍. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു സസ്പെന്‍ഡ് ചെയ്ത കെ.എസ്.ഹംസയുടെ നേതൃത്വത്തിൽ കോഴിക്കോട് കേശവമേനോൻ ഹാളിലായിരുന്നു യോഗം...
കോഴിക്കോട്∙ മുസ്‌ലിം ലീഗിനു തലവേദനയായി മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈന്‍ അലി തങ്ങള്‍ കോഴിക്കോട്ട് ചേർന്ന പാർട്ടി വിമതരുടെ യോഗത്തില്‍. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു സസ്പെന്‍ഡ് ചെയ്ത കെ.എസ്.ഹംസയുടെ നേതൃത്വത്തിൽ കോഴിക്കോട് കേശവമേനോൻ ഹാളിലായിരുന്നു യോഗം. കെ.എസ്. ഹംസയ്ക്കു പുറമെ അച്ചടക്ക നടപടി നേരിട്ട പി.പി.ഷൈജൽ, ലത്തീഫ് തുറയൂർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
അച്ചടക്ക നടപടി നേരിട്ട നേതാക്കൾക്കു പുറമെ വിവിധ ജില്ലകളിലെ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവർക്കൊപ്പമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈന്‍ അലി തങ്ങളും യോഗത്തിന്റെ ഭാഗമായത്.
നേരത്തെ, ചന്ദ്രിക ദിനപ്പത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ലഭിച്ച ഇഡി നോട്ടിസിന്റെ പേരിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ, മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച് വിവാദത്തിൽ അകപ്പെട്ടയാളാണ് മുഈൻ അലി തങ്ങൾ.
പാണക്കാട് ഹൈദരലി ഫൗണ്ടേഷൻ രൂപീകരണത്തിനെന്ന പേരിലാണ് ഇവർ കോഴിക്കോട്ട് യോഗം ചേർന്നത്. എന്നാൽ, യോഗത്തിനു മുന്നോടിയായി ദൃശ്യങ്ങൾ പകർത്താൻ അനുവദിച്ച ശേഷം മാധ്യമപ്രവർത്തകരെ പുറത്താക്കി രഹസ്യമായാണു വിമതർ യോഗം ചേർന്നത്.
English Summary: Muslim League Rebels Meeting