മാതാപിതാക്കളെ കാണാൻ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു
തൊടുപുഴ∙ പൊലീസ് സംരക്ഷണയിൽ ഒരുദിവസത്തെ പരോളിൽ എത്തിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. മാതാപിതാക്കളെ കാണണമെന്ന ആവശ്യപ്രകാരം പൊലീസ് സംരക്ഷണയിൽ താൽക്കാലിക പരോൾ അനുവദിച്ച രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപ്പെട്ടത്.
തൊടുപുഴ∙ പൊലീസ് സംരക്ഷണയിൽ ഒരുദിവസത്തെ പരോളിൽ എത്തിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. മാതാപിതാക്കളെ കാണണമെന്ന ആവശ്യപ്രകാരം പൊലീസ് സംരക്ഷണയിൽ താൽക്കാലിക പരോൾ അനുവദിച്ച രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപ്പെട്ടത്.
തൊടുപുഴ∙ പൊലീസ് സംരക്ഷണയിൽ ഒരുദിവസത്തെ പരോളിൽ എത്തിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. മാതാപിതാക്കളെ കാണണമെന്ന ആവശ്യപ്രകാരം പൊലീസ് സംരക്ഷണയിൽ താൽക്കാലിക പരോൾ അനുവദിച്ച രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപ്പെട്ടത്.
തൊടുപുഴ∙ പൊലീസ് സംരക്ഷണയിൽ ഒരുദിവസത്തെ പരോളിൽ എത്തിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. മാതാപിതാക്കളെ കാണണമെന്ന ആവശ്യപ്രകാരം പൊലീസ് സംരക്ഷണയിൽ താൽക്കാലിക പരോൾ അനുവദിച്ച രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപ്പെട്ടത്.
2015ൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിലെ പ്രതിയാണ് ജോമോൻ. കൊലപാതകത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ പരോളിന് അനുമതി തേടുകയും എന്നാൽ പരോൾ അനുവദിക്കാത്ത സാഹചര്യത്തിൽ പ്രായമായ മാതാപിതാക്കളെ കാണണമെന്ന അപേക്ഷയിൽ താൽക്കാലിക പരോൾ അനുവദിക്കുകയുമായിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽനിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണു രാജാക്കാട് പൊന്മുടിയിലെ വീട്ടിൽ എത്തിച്ചത്. ഇവിടെനിന്നു പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചു പ്രതി കടന്നുകളയുകയായിരുന്നു.
English Summary: Murder accused escaped in Idukki