തിരുവനന്തപുരം ∙ ബന്ധത്തിൽനിന്ന് പിൻമാറാൻ വിസമ്മതിച്ചതാണ് ഊരുട്ടമ്പലം സ്വദേശി ദിവ്യയെയും മകൾ ഗൗരിയെയും കൊലപ്പെടുത്താൻ പങ്കാളി മാഹിൻകണ്ണിനെ

തിരുവനന്തപുരം ∙ ബന്ധത്തിൽനിന്ന് പിൻമാറാൻ വിസമ്മതിച്ചതാണ് ഊരുട്ടമ്പലം സ്വദേശി ദിവ്യയെയും മകൾ ഗൗരിയെയും കൊലപ്പെടുത്താൻ പങ്കാളി മാഹിൻകണ്ണിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ബന്ധത്തിൽനിന്ന് പിൻമാറാൻ വിസമ്മതിച്ചതാണ് ഊരുട്ടമ്പലം സ്വദേശി ദിവ്യയെയും മകൾ ഗൗരിയെയും കൊലപ്പെടുത്താൻ പങ്കാളി മാഹിൻകണ്ണിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ബന്ധത്തിൽനിന്ന് പിൻമാറാൻ വിസമ്മതിച്ചതാണ് ഊരുട്ടമ്പലം സ്വദേശി ദിവ്യയെയും മകൾ ഗൗരിയെയും കൊലപ്പെടുത്താൻ പങ്കാളി മാഹിൻകണ്ണിനെ പ്രേരിപ്പിച്ചതെന്നു പൊലീസ്. ബന്ധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ മാഹിന്‍കണ്ണ് പലതവണ ശ്രമിച്ചെങ്കിലും ദിവ്യ സമ്മതിച്ചില്ല. മാഹിൻകണ്ണ് ഭാര്യ റുഖിയയുമായി ചേർന്ന് ഇരുവരെയും ഒഴിവാക്കാൻ പദ്ധതികൾ ആലോചിച്ചു.

തമിഴ്നാട്ടിലേക്കു കൊണ്ടുപോയി കടലിൽതള്ളാൻ ഇരുവരും ചേർന്നാണ് തീരുമാനമെടുത്തത്. ദിവ്യയെ ഫോണിൽവിളിച്ച മാഹിൻകണ്ണ്, വേളാങ്കണ്ണിയിലേക്കു പോകാനെന്ന പേരിൽ ദിവ്യയെയും കുഞ്ഞിനെയും കൂട്ടി തമിഴ്നാട്ടിലെത്തി. ഇരുവരെയും പുറകിൽനിന്ന് തള്ളി കടലിലേക്കിട്ടു. മാഹിന്‍കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി.  റുഖിയയ്ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

ADVERTISEMENT

മത്സ്യക്കച്ചവടക്കാരനായ മാഹിനെ ചന്തയിൽവച്ചാണ് ദിവ്യ പരിചയപ്പെടുന്നത്. ഒരുമിച്ച് താമസിക്കുന്നതിനിടെ ഇരുവർക്കും പെൺകുട്ടി ജനിച്ചു. വിവാഹം കഴിക്കാൻ മാഹിൻ വിസമ്മതിച്ചതോടെ വഴക്ക് പതിവായി. ആരോടും പറയാതെ മാഹിൻ വിദേശത്തേക്കു പോയി. വിദേശത്തുനിന്നും തിരിച്ചെത്തി ദിവ്യയെ കാണാതെ നടന്നു. മാഹിൻ നാട്ടിലെത്തിയ കാര്യം സുഹൃത്തിൽനിന്നാണ് ദിവ്യ അറിഞ്ഞത്.

മാഹിനെ ദിവ്യ നിർബന്ധിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ മാഹിൻ വിവാഹിതനാണെന്ന് ദിവ്യ തിരിച്ചറിഞ്ഞു. വിവാഹം കഴിക്കാൻ ദിവ്യ നിർബന്ധിച്ചതോടെ ഒഴിവാക്കാൻ മാഹിന്‍ ആലോചന തുടങ്ങി. ഭാര്യയുമായി കൂടിയാലോചിച്ച് തമിഴ്നാട്ടിൽ കൊണ്ടുപോയി കടലിൽ തള്ളിയെന്നാണ് പൊലീസ് പറയുന്നത്.

ADVERTISEMENT

2011 ഓഗസ്റ്റ് 18നാണ് ദിവ്യയെയും മകളെയും കാണാതാകുന്നത്.  2 ദിവസത്തിനുശേഷം തമിഴ്നാട്ടിലെ കുളച്ചൽ ഭാഗത്ത് രണ്ട് മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. അജ്ഞാത മൃതദേഹങ്ങളുടെ ചിത്രം തമിഴ്നാട് പൊലീസ് സൂക്ഷിച്ചിരുന്നു. മാഹിൻ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് ഈ ചിത്രങ്ങൾ ദിവ്യയുടെ സഹോദരി ശരണ്യയെ കാണിച്ചു പൊലീസ് കൊലപാതകം സ്ഥിരീകരിച്ചു.

English summary: Rukia also had a role in the murder; Mahin threw Divya and her daughter into the sea