ന്യൂഡൽഹി ∙ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാൽപത്തിയഞ്ചുകാരൻ അറസ്റ്റിൽ. വെസ്റ്റ് ഡൽഹിയിലെ ഗണേഷ് നഗറിൽ രേഖ റാണി (35) കൊല്ലപ്പെട്ട കേസിലാണ് ഒപ്പം താമസിച്ചിരുന്ന മൻപ്രീത് സിങ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം പഞ്ചാബിലേക്കു കടന്ന

ന്യൂഡൽഹി ∙ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാൽപത്തിയഞ്ചുകാരൻ അറസ്റ്റിൽ. വെസ്റ്റ് ഡൽഹിയിലെ ഗണേഷ് നഗറിൽ രേഖ റാണി (35) കൊല്ലപ്പെട്ട കേസിലാണ് ഒപ്പം താമസിച്ചിരുന്ന മൻപ്രീത് സിങ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം പഞ്ചാബിലേക്കു കടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാൽപത്തിയഞ്ചുകാരൻ അറസ്റ്റിൽ. വെസ്റ്റ് ഡൽഹിയിലെ ഗണേഷ് നഗറിൽ രേഖ റാണി (35) കൊല്ലപ്പെട്ട കേസിലാണ് ഒപ്പം താമസിച്ചിരുന്ന മൻപ്രീത് സിങ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം പഞ്ചാബിലേക്കു കടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാൽപത്തിയഞ്ചുകാരൻ അറസ്റ്റിൽ. വെസ്റ്റ് ഡൽഹിയിലെ ഗണേഷ് നഗറിൽ രേഖ റാണി (35) കൊല്ലപ്പെട്ട കേസിലാണ് ഒപ്പം താമസിച്ചിരുന്ന മൻപ്രീത് സിങ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം പഞ്ചാബിലേക്കു കടന്ന ഇയാൾ അവിടെനിന്നാണ് പിടിയിലായത്.

രേഖയുടെ പതിനാറുകാരിയായ മകൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപാതകം. മൃതദേഹം കഷ്ണങ്ങളാക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും മകൾ ഉണരുമെന്നു ഭയന്ന് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും ഡൽഹിയിൽ‌ നടന്ന ശ്രദ്ധ വാൽക്കർ‌ വധമാണ് മൻപ്രീതിനു പ്രേരണയായതെന്നും പൊലീസ് പറഞ്ഞു.

ADVERTISEMENT

15 വർഷമായി മകൾക്കൊപ്പം രേഖ ഗണേഷ് നഗറിലെ വാടകവീട്ടിലാണ് താമസം. ഭാര്യയും രണ്ടു മക്കളുമുള്ള മൻപ്രീത് 2015 മുതലാണ് രേഖയ്ക്കൊപ്പം താമസമാക്കിയത്. ഭാര്യയോടും മക്കളോടും സംസാരിക്കുന്നതിൽനിന്നും അവരെ കാണാൻ പോകുന്നതിൽനിന്നും മൻപ്രീതിനെ രേഖ വിലക്കിയിരുന്നു. അതുകൊണ്ട് രേഖയെ ഒഴിവാക്കാൻ മൻപ്രീത് പദ്ധതിയിട്ടു. ഡിസംബർ ഒന്നിന് രാത്രി രേഖയുടെ മകളെ ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയ ശേഷം, നേരത്തേ വാങ്ങിവച്ച കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. രേഖയുടെ മുഖത്തും കഴുത്തിലും കുത്തേറ്റെന്നും വലതുകയ്യിലെ ഒരു വിരൽ ഛേദിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉൾപ്പെടെ നിരവധി കേസുകൾ മൻപ്രീതിന്റെ പേരിലുണ്ട്.

Englsh Summary: Delhi Man Kills Live-In Partner, Tries To Chop Up Body: Cops