അപഹാസ്യവും വികലവും: രണ്ടത്താണിയുടെ പ്രസ്താവനയ്ക്കെതിരെ പി.സതീദേവി
കൊച്ചി∙ പാഠ്യപദ്ധതി പരിഷ്കാരത്തെക്കുറിച്ച് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെക്കുറിച്ച് ഒരു വിദ്വാൻ പറഞ്ഞത് അപഹാസ്യവും വികലവുമാണ്. ലൈംഗിക വിദ്യാഭ്യാസം അനിവാര്യമെന്ന് താൻ പറഞ്ഞപ്പോൾ
കൊച്ചി∙ പാഠ്യപദ്ധതി പരിഷ്കാരത്തെക്കുറിച്ച് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെക്കുറിച്ച് ഒരു വിദ്വാൻ പറഞ്ഞത് അപഹാസ്യവും വികലവുമാണ്. ലൈംഗിക വിദ്യാഭ്യാസം അനിവാര്യമെന്ന് താൻ പറഞ്ഞപ്പോൾ
കൊച്ചി∙ പാഠ്യപദ്ധതി പരിഷ്കാരത്തെക്കുറിച്ച് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെക്കുറിച്ച് ഒരു വിദ്വാൻ പറഞ്ഞത് അപഹാസ്യവും വികലവുമാണ്. ലൈംഗിക വിദ്യാഭ്യാസം അനിവാര്യമെന്ന് താൻ പറഞ്ഞപ്പോൾ
കൊച്ചി∙ പാഠ്യപദ്ധതി പരിഷ്കാരത്തെക്കുറിച്ച് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെക്കുറിച്ച് ഒരു വിദ്വാൻ പറഞ്ഞത് അപഹാസ്യവും വികലവുമാണ്. ലൈംഗിക വിദ്യാഭ്യാസം അനിവാര്യമെന്ന് താൻ പറഞ്ഞപ്പോൾ വനിതാ കമ്മിഷൻ ഓഫിസിനടുത്ത് ലേബർ വാർഡ് തുറക്കണമെന്ന് പറഞ്ഞവരുമുണ്ടെന്നും പി.സതീദേവി പറഞ്ഞു. മലയാളി കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സർഗ വനിത സംസ്ഥാന സമ്മേളനം വടക്കൻ പറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി.
കൗമാരകാലത്ത് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠനം വേണ്ടെന്നാണ് അബ്ദുറഹ്മാന്‍ പറഞ്ഞത്. നാടിന്റെ സംസ്കാരം എന്താവുമെന്നും പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നും വിദ്യാഭ്യാസ പരിഷ്കാര നീക്കത്തെ വിമര്‍ശിച്ച് രണ്ടത്താണി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
English Summary: P Sathidevi against Abdurahiman Randathani's statement