തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു പുറത്തുള്ള സർക്കാർ ഓഫിസുകളിൽ ബയോമെട്രിക് പഞ്ചിങ് നടപ്പിലാക്കാത്തതിൽ ഉദ്യോഗസ്ഥർക്കു ചീഫ് സെക്രട്ടറിയുടെ രൂക്ഷ വിമർശനം. താലൂക്ക് തല അദാലത്തുകൾ വിലയിരുത്താൻ വിളിച്ച യോഗത്തിലാണു കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറി രൂക്ഷമായി വിമർശിച്ചത്.

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു പുറത്തുള്ള സർക്കാർ ഓഫിസുകളിൽ ബയോമെട്രിക് പഞ്ചിങ് നടപ്പിലാക്കാത്തതിൽ ഉദ്യോഗസ്ഥർക്കു ചീഫ് സെക്രട്ടറിയുടെ രൂക്ഷ വിമർശനം. താലൂക്ക് തല അദാലത്തുകൾ വിലയിരുത്താൻ വിളിച്ച യോഗത്തിലാണു കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറി രൂക്ഷമായി വിമർശിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു പുറത്തുള്ള സർക്കാർ ഓഫിസുകളിൽ ബയോമെട്രിക് പഞ്ചിങ് നടപ്പിലാക്കാത്തതിൽ ഉദ്യോഗസ്ഥർക്കു ചീഫ് സെക്രട്ടറിയുടെ രൂക്ഷ വിമർശനം. താലൂക്ക് തല അദാലത്തുകൾ വിലയിരുത്താൻ വിളിച്ച യോഗത്തിലാണു കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറി രൂക്ഷമായി വിമർശിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു പുറത്തുള്ള സർക്കാർ ഓഫിസുകളിൽ ബയോമെട്രിക് പഞ്ചിങ് നടപ്പിലാക്കാത്തതിൽ ഉദ്യോഗസ്ഥർക്കു ചീഫ് സെക്രട്ടറിയുടെ രൂക്ഷ വിമർശനം. താലൂക്ക് തല അദാലത്തുകൾ വിലയിരുത്താൻ വിളിച്ച യോഗത്തിലാണു കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറി രൂക്ഷമായി വിമർശിച്ചത്. പഞ്ചിങ് നടപ്പിലാക്കാതെ ഇനിയും മുന്നോട്ടു പോകാനാകില്ലെന്നും പഞ്ചിങ് നടപ്പിലാക്കാത്ത ഓഫിസിലെ ജീവനക്കാർക്കു ശമ്പളം നഷ്ടമാകുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പു നൽകി.

കലക്ടറേറ്റിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും ജനുവരി ഒന്നിനു മുൻപ് ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കി ശമ്പള വിതരണ സോഫ്റ്റുവെയറായ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മറ്റെല്ലാ ഓഫിസുകളിലും മാർച്ച് 31ന് മുന്‍പ് സംവിധാനം നടപ്പിലാക്കണമെന്നും നിർദേശിച്ചു.

ADVERTISEMENT

കലക്ടറേറ്റുകളിലെല്ലാം പഞ്ചിങ് നടപ്പിലാക്കിയെങ്കിലും മറ്റുള്ള ഓഫിസുകളിൽ നടപടികൾ ഇഴഞ്ഞു. ചീഫ് സെക്രട്ടറി നൽകിയ സമയപരിധി അവസാനിക്കാൻ ഇനി 10 ദിവസം മാത്രമുള്ളപ്പോൾ സംസ്ഥാനത്തെ ഭൂരിപക്ഷം ഓഫിസുകളിലും പ‍ഞ്ചിങ് നടപ്പിലായില്ല. 665 ഓഫിസുകളിൽ മാത്രമാണ് പഞ്ചിങ് നടപ്പിലാക്കി സ്പാര്‍ക്കുമായി ബന്ധിപ്പിച്ചത്. ഓരോ വകുപ്പ് മേധാവികളുടെയും ഓഫിസിലും പഞ്ചിങ് നടപ്പിലാക്കാൻ ഒരു നോഡൽ ഓഫിസറെ നിയമിച്ചിരുന്നു. ഈ ഓഫിസർ മുഖേനയാണു പഞ്ചിങ് സംവിധാനം സ്പാർക്കുമായി ബന്ധിപ്പിക്കേണ്ടിയിരുന്നത്. ചില സ്ഥാപനങ്ങള്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിച്ചെങ്കിലും സ്പാർക്കുമായി ബന്ധിപ്പിച്ചില്ലെന്നും സർക്കാർ അന്വേഷണത്തിൽ കണ്ടെത്തി.

പഞ്ചിങ് നടപ്പിലാക്കിയ പ്രധാന ഓഫിസുകൾ

∙ അഡ്വ. ജനറൽ ഓഫിസ് – 466 ജീവനക്കാർ

∙ കാർഷിക ഡയറക്ട്രേറ്റ്, തിരുവനന്തപുരം – 295 ജീവനക്കാർ

ADVERTISEMENT

∙ അനിമൽ ഹസ്ബൻഡറി ഡയറക്ടറേറ്റ് – 168 ജീവനക്കാർ

∙ കോ ഓപ്പറേറ്റീവ് സൊസൈറ്റി റജിസ്ട്രാർ ഓഫിസ് – 160 ജീവനക്കാർ

∙ എക്സൈസ് കമ്മിഷണർ ഓഫിസ് – 65 ജീവനക്കാർ

∙ ഫിഷറീസ് ഡയറക്ടറേറ്റ് – 110 ജീവനക്കാർ

ADVERTISEMENT

∙ ആരോഗ്യവകുപ്പ് ഡയറക്ടർ ഓഫിസ് – 394 ജീവനക്കാർ

∙ ലേബർ കമ്മിഷണർ ഓഫിസ് – 98 ജീവനക്കാർ

∙ ഗവൺമെന്റ് പ്രസ് – 597 ജീവനക്കാർ

∙ തിരുവനന്തപുരം കലക്ട്രേറ്റ് – 244 ജീവനക്കാർ

∙ ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് – 219 ജീവനക്കാർ

∙ കൊല്ലം കലക്ടറേറ്റ് – 221 ജീവനക്കാർ

English Summary: Biometric punching system must be implemented: Chief secretary warns