മോദിനഗർ ∙ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിയെ മർദിച്ച് മുടിമുറിച്ച് തെരുവിലൂടെ നടത്തി. ജാർഖണ്ഡിലെ മേദിനിനഗറിലാണ് സംഭവം. പത്തൊൻപതുകാരി വിവാഹത്തിന് സമ്മതിക്കുന്നില്ലെന്ന് കണ്ടതോടെ ഗ്രാമത്തിലെ നാട്ടുകൂട്ടത്തിലുള്ളവരാണ് ഇത്തരത്തിലൊരു നടപടിക്കൊരുങ്ങിയത്.

മോദിനഗർ ∙ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിയെ മർദിച്ച് മുടിമുറിച്ച് തെരുവിലൂടെ നടത്തി. ജാർഖണ്ഡിലെ മേദിനിനഗറിലാണ് സംഭവം. പത്തൊൻപതുകാരി വിവാഹത്തിന് സമ്മതിക്കുന്നില്ലെന്ന് കണ്ടതോടെ ഗ്രാമത്തിലെ നാട്ടുകൂട്ടത്തിലുള്ളവരാണ് ഇത്തരത്തിലൊരു നടപടിക്കൊരുങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോദിനഗർ ∙ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിയെ മർദിച്ച് മുടിമുറിച്ച് തെരുവിലൂടെ നടത്തി. ജാർഖണ്ഡിലെ മേദിനിനഗറിലാണ് സംഭവം. പത്തൊൻപതുകാരി വിവാഹത്തിന് സമ്മതിക്കുന്നില്ലെന്ന് കണ്ടതോടെ ഗ്രാമത്തിലെ നാട്ടുകൂട്ടത്തിലുള്ളവരാണ് ഇത്തരത്തിലൊരു നടപടിക്കൊരുങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോദിനഗർ ∙ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിയെ മർദിച്ച് മുടിമുറിച്ച് തെരുവിലൂടെ നടത്തി. ജാർഖണ്ഡിലെ മേദിനിനഗറിലാണ് സംഭവം. പത്തൊൻപതുകാരി വിവാഹത്തിന് സമ്മതിക്കുന്നില്ലെന്ന് കണ്ടതോടെ ഗ്രാമത്തിലെ നാട്ടുകൂട്ടത്തിലുള്ളവരാണ് ഇത്തരത്തിലൊരു നടപടിക്കൊരുങ്ങിയത്. പെൺകുട്ടി ഇപ്പോൾ മെഡിനിനഗർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഏപ്രിൽ 20ന് പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചിരുന്നു. വരനും കൂട്ടരും വിവാഹമണ്ഡപത്തിലേക്ക് എത്തിയതിനു പിന്നാലെ വിവാഹത്തിന് താൽപര്യമില്ലെന്ന് പെൺകുട്ടി പറഞ്ഞു. പിന്നീട് 20 ദിവസത്തേക്ക് ഒളിവിൽ പോയ പെൺകുട്ടി കഴിഞ്ഞ ഞായറാഴ്ച തിരിച്ചെത്തി. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാരുടെ സാന്നിധ്യത്തിൽ ചേർന്ന നാട്ടുകൂട്ടം ശിക്ഷ നടപ്പാക്കുകയായിരുന്നു. ഇത്രയുംനാൾ എവിടെയായിരുന്നുവെന്ന് ചോദിച്ചിട്ടും പെൺകുട്ടി മറുപടി നൽകിയില്ല. ഇതോടെയാണ് മുടിമുറിച്ച് തെരുവിലൂടെ നടത്താൻ തീരുമാനിച്ചത്. 

ADVERTISEMENT

സംഭവത്തിൽ നാട്ടുകൂട്ടത്തിലെ മൂന്നുപേരെയും പെൺകുട്ടിയെ വിവാഹം കഴിക്കാനിരുന്നയാളുടെ സഹോദരിയേയും കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പത്താൻ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഗുൽഷൻ ഗൗരവ് വ്യക്തമാക്കി.

English Summary: Woman's hair chopped off, beaten for refusing to marry