തിരുവനന്തപുരം∙ വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാൻ ജനങ്ങളെ പിഴിഞ്ഞ് പണം ധൂർത്തടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഡൽഹിയിൽ കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ

തിരുവനന്തപുരം∙ വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാൻ ജനങ്ങളെ പിഴിഞ്ഞ് പണം ധൂർത്തടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഡൽഹിയിൽ കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാൻ ജനങ്ങളെ പിഴിഞ്ഞ് പണം ധൂർത്തടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഡൽഹിയിൽ കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാൻ ജനങ്ങളെ പിഴിഞ്ഞ് പണം ധൂർത്തടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഡൽഹിയിൽ കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാനുള്ള സർക്കാർ നീക്കത്തിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 

‘‘കേന്ദ്രസർക്കാരിനോട് സംസ്ഥാനത്തിന്‍റെ ആവശ്യം കത്തിടപാടുകളിലൂടെ ബോധ്യപ്പെടുത്താൻ അനവധി ഐഎഎസ് ഉദ്യോഗസ്ഥരുണ്ട്. അവരെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. വൈദ്യുതി, വെള്ളം തുടങ്ങി എല്ലാത്തിലും നികുതി ചുമത്തി ജനങ്ങളെ പിഴിഞ്ഞാണ് ഈ വക ധൂർത്ത്. ജനങ്ങളെ കബളിപ്പിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്.’ – മുരളീധരൻ പറഞ്ഞു.

ADVERTISEMENT

‘‘പാവങ്ങളെ കുരുതി കൊടുത്താണ് പിണറായി വിജയന്‍റെ ഭരണം. തിരുവന്തപുരത്ത് തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിരക്ഷാ ജീവനക്കാരൻ മരിച്ച സംഭവത്തിലും അനാസ്ഥ പുറത്തുവന്നു. കെട്ടിടത്തിന് അഗ്‌നിരക്ഷാ വിഭാഗത്തിന്റെ അനുമതി ഉണ്ടായിരുന്നില്ല എന്ന് മേധാവി തന്നെ പറഞ്ഞു. ആദ്യ തീപിടിത്തം തീവെട്ടിക്കൊള്ളയുടെ രേഖകൾ നശിപ്പിക്കാനായിരുന്നു എന്ന ആരോപണം ഇപ്പോഴും നിലവിലുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് അബദ്ധം പറ്റിയതാണ്. അവർ അത് തിരുത്തുന്ന കാലം വിദൂരത്തല്ല’ – മുരളീധരൻ കൂട്ടിച്ചേർത്തു.

English Summary: V Muraleedharan Takes A Dig At Pinarayi Vijayan Over KV Thomas Issue