ടെക്‌സസ് ∙ തന്നെ ഭക്ഷിക്കാൻ പദ്ധതിയിട്ട ‘നരഭോജികൾ’ ആണെന്ന് വിശ്വസിച്ച് മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തിയ യുവാവ്

ടെക്‌സസ് ∙ തന്നെ ഭക്ഷിക്കാൻ പദ്ധതിയിട്ട ‘നരഭോജികൾ’ ആണെന്ന് വിശ്വസിച്ച് മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തിയ യുവാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്‌സസ് ∙ തന്നെ ഭക്ഷിക്കാൻ പദ്ധതിയിട്ട ‘നരഭോജികൾ’ ആണെന്ന് വിശ്വസിച്ച് മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തിയ യുവാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്‌സസ് ∙ തന്നെ ഭക്ഷിക്കാൻ പദ്ധതിയിട്ട ‘നരഭോജികൾ’ ആണെന്ന് വിശ്വസിച്ച് മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ. യുഎസിലെ ടെക്‌സസിലാണ് സെസാർ ഒലാൽഡെ എന്ന 18 വയസ്സുകാരൻ അറസ്റ്റിലായത്. അഞ്ച് വയസുള്ള സഹോദരൻ ഉൾപ്പെടെയുള്ളവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

ഒരാൾ കുടുംബാംഗങ്ങളെ ഉപദ്രവിച്ച ശേഷം ആത്മഹത്യാഭീഷണി മുഴക്കിയെന്ന വിവരം കിട്ടിയതിനെ തുടർന്നാണ് പൊലീസ് ഒലാൽഡെയുടെ വീട്ടിൽ എത്തിയത്. അവിടെ എത്തിയപ്പോൾ പ്രതി ഒളിച്ചിരിക്കുന്നതായും കുടുംബാംഗങ്ങൾ അകത്തുണ്ടെന്നും സൂചന ലഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഞെട്ടിക്കുന്ന കൊലപാതകം ചുരുളഴിഞ്ഞത്.

ADVERTISEMENT

വീടിനുള്ളിൽ ഒളിച്ചിരുന്ന യുവാവിനോടു കീഴടങ്ങാൻ പൊലീസ് നിർബന്ധിച്ചു. താനാണ് കുടുംബാംഗങ്ങളെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയുടെ മാതാപിതാക്കളായ റൂബൻ ഒലാൽഡെ, ഐഡ ഗാർഷ്യ, മൂത്ത സഹോദരി ലിസ്ബെറ്റ് ഒലാൽഡെ, ഇളയ സഹോദരൻ ഒലിവർ ഒലാൽഡെ എന്നിവരുടെ മൃതദേഹങ്ങൾ കുളിമുറിയിൽനിന്നാണു കണ്ടെത്തിയത്.

‘‘കുടുംബാംഗങ്ങളെ വീടിന്‍റെ പലയിടത്തുംവച്ച് വെടിവച്ച് വീഴ്ത്തിയ ശേഷം കുളിമുറിയിലേക്ക് മൃതദേഹങ്ങൾ വലിച്ചിഴച്ചതു പോലെയാണ് കാണപ്പെട്ടത്. വീട്ടിൽ പല സ്ഥലങ്ങളിലും രക്തക്കറയുണ്ടായിരുന്നു.’’ – പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങൾ നരഭോജികളായതിനാൽ കൊന്നുവെന്നാണ് പ്രതിയുടെ ഭാഷ്യമെന്നാണ് പൊലീസ് പറയുന്നത്.

ADVERTISEMENT

English Summary: US Teen Kills Parents And Siblings Because "They Were Cannibals"