തിരുവനന്തപുരം∙ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ പദവിയിൽനിന്നു വിരമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു വിരമിച്ചയുടൻ 2018ലാണ് അദ്ദേഹം മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ചുമതലയേറ്റത്.

തിരുവനന്തപുരം∙ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ പദവിയിൽനിന്നു വിരമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു വിരമിച്ചയുടൻ 2018ലാണ് അദ്ദേഹം മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ചുമതലയേറ്റത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ പദവിയിൽനിന്നു വിരമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു വിരമിച്ചയുടൻ 2018ലാണ് അദ്ദേഹം മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ചുമതലയേറ്റത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ പദവിയിൽനിന്നു വിരമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു വിരമിച്ചയുടൻ 2018ലാണ് അദ്ദേഹം മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ചുമതലയേറ്റത്.

നിയമലോകത്തെ സൗമ്യ സാന്നിധ്യമെന്നാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയപ്പെടുന്നത്. മംഗലാപുരം എസ്ഡിഎം ലോ കോളജിലെ നിയമപഠനത്തിനുശേഷം 1981ൽ കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽനിന്ന് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് ആന്റണി ഡൊമിനിക് 1986ൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. ഭരണഘടന, കമ്പനി, ലേബർ നിയമങ്ങളിൽ പതിറ്റാണ്ടുകളുടെ നിയമപരിചയമുളള അദ്ദേഹം 2007ൽ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി.  

ADVERTISEMENT

മാനുഷിക മുഖമുള്ള ഉത്തരവുകളിലൂടെ മനുഷ്യാവകാശ കമ്മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.  ഉദ്യോഗസ്ഥരുടെ അധികാരദുർവിനിയോഗത്തിനും പൊലീസുകാരുടെ മൂന്നാംമുറയ്ക്കുമെതിരെ അദ്ദേഹം കർശനമായ നിലപാടാണ് സ്വീകരിച്ചത്.  

മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുകൾ യഥാസമയം നടപ്പിലാക്കുന്നതിനായി സർക്കാർ നിയമവകുപ്പു സെക്രട്ടറി അധ്യക്ഷനായ നിരീക്ഷണസമിതി രുപീകരിച്ചത് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടർന്നാണ്. മനുഷ്യാവകാശ കമ്മിഷന്റെ പേര് ദുരുപയോഗം ചെയ്ത് മനുഷ്യാവകാശ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കു കടിഞ്ഞാണിടാനും ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനു കഴിഞ്ഞു.

ADVERTISEMENT

നെടുങ്കണ്ടം കസ്റ്റഡി മരണം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ജസ്റ്റിസ് ആന്റണി ഡൊമിനിക് നൽകിയ ഉത്തരവുകൾ സർക്കാർ നടപ്പിലാക്കി.  തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അദ്ദേഹം ആശുപത്രി സന്ദർശിച്ച് നൽകിയ നിർദേശങ്ങളും നടപ്പിലാക്കി. പൊലീസുകാർ വഴിയിൽ വാഹനം തടഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന പരിശോധനകൾക്കു നിയന്ത്രണമുണ്ടായതും ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടൽ വഴിയാണ്.  

കാൽനട യാത്രക്കാരുടെ അവകാശങ്ങൾ സ്ഥാപിക്കാൻ നിരന്തരം ഇടപെട്ട ന്യായാധിപനാണ് അദ്ദേഹം. ഇടമലക്കുടി, മൂന്നാർ, ദേവികുളം, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ പരിതാപകരമായ നിലയിൽ ജീവിക്കുന്ന വനവാസികൾക്കു വേണ്ടി അവിടെ സിറ്റിങ്ങുകൾ നടത്തുകയും പരാതികൾ നേരിട്ടു കേൾക്കുകയും ചെയ്തു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി അവർക്കരികിലെത്തി അദ്ദേഹം പരാതികൾ സ്വീകരിച്ചു. സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾ മറ്റൊരു കോളേജിലേക്കു മാറുമ്പോൾ ആദ്യം ചേർന്നപ്പോൾ അടച്ച ഫീസ് തിരികെ നൽകില്ലെന്ന ചട്ടം തിരുത്തിയതും ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ് വഴിയാണ്.

ADVERTISEMENT

English Summary: Human rights commission chairman Justice anthony dominic has retired