ഭർത്താവിന്റെ മാനസിക പീഡനം; 4 മക്കളെ ശ്വാസംമുട്ടിച്ച് കൊന്ന് യുവതി ജീവനൊടുക്കി
ജയ്പുർ ∙ നാലു മക്കളെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മാതാവ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് ദാരുണസംഭവം. രാജസ്ഥാൻ സ്വദേശി ജീതറാമിന്റെ ഭാര്യ ഊർമിളയാണ്
ജയ്പുർ ∙ നാലു മക്കളെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മാതാവ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് ദാരുണസംഭവം. രാജസ്ഥാൻ സ്വദേശി ജീതറാമിന്റെ ഭാര്യ ഊർമിളയാണ്
ജയ്പുർ ∙ നാലു മക്കളെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മാതാവ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് ദാരുണസംഭവം. രാജസ്ഥാൻ സ്വദേശി ജീതറാമിന്റെ ഭാര്യ ഊർമിളയാണ്
ജയ്പുർ ∙ നാലു മക്കളെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മാതാവ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് ദാരുണസംഭവം. രാജസ്ഥാൻ സ്വദേശി ജീതറാമിന്റെ ഭാര്യ ഊർമിളയാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മക്കളായ ഭാവന (8), വിക്രം (5), വിമല (3), മനീഷ് (2) എന്നിവരെയാണ് ധാന്യവീപ്പയിലടച്ച് ശ്വാസംമുട്ടിച്ച് കൊന്നത്.
ജീതറാം ജോലിക്ക് പോയപ്പോഴായിരുന്നു സംഭവമെന്നു പൊലീസ് പറഞ്ഞു. കുട്ടികളെയും ഊർമിളയേയും കാണാത്തതിനാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. ഭർത്താവിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്നാണ് കൊലപാതകവും ആത്മഹത്യയുമെന്നു ബന്ധുക്കൾ കുറ്റപ്പെടുത്തി. ദിവസവും ജീതറാമും ഊർമിളയുമായി കലഹം പതിവാണെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
English Summary: Rajasthan Woman, before dying by suicide, kills her 4 children