‘ഹൈജാക്കിങ്’: ടേക്ക് ഓഫിന് മുൻപ് ഫോണിൽ പറഞ്ഞ യുവാവിന് പിടിവീണു
മുംബൈ∙ ടേക്ക് ഓഫിന് മുൻപ് ഫോണിൽ കൂടി വിമാനം തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് സംസാരിച്ച യുവാവ് പിടിയിൽ. റിതേഷ് സജ്ഞയകുമാർ ജുനേജ (23) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മുംബൈയിലെ സഹർ പൊലീസ് കേസെടുത്തു. എന്നാൽ താൻ മാനസിക പ്രശ്നമുള്ള ആളാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞത്. മുംബൈ ഡൽഹി വിസ്താര
മുംബൈ∙ ടേക്ക് ഓഫിന് മുൻപ് ഫോണിൽ കൂടി വിമാനം തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് സംസാരിച്ച യുവാവ് പിടിയിൽ. റിതേഷ് സജ്ഞയകുമാർ ജുനേജ (23) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മുംബൈയിലെ സഹർ പൊലീസ് കേസെടുത്തു. എന്നാൽ താൻ മാനസിക പ്രശ്നമുള്ള ആളാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞത്. മുംബൈ ഡൽഹി വിസ്താര
മുംബൈ∙ ടേക്ക് ഓഫിന് മുൻപ് ഫോണിൽ കൂടി വിമാനം തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് സംസാരിച്ച യുവാവ് പിടിയിൽ. റിതേഷ് സജ്ഞയകുമാർ ജുനേജ (23) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മുംബൈയിലെ സഹർ പൊലീസ് കേസെടുത്തു. എന്നാൽ താൻ മാനസിക പ്രശ്നമുള്ള ആളാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞത്. മുംബൈ ഡൽഹി വിസ്താര
മുംബൈ∙ ടേക്ക് ഓഫിന് മുൻപ് ഫോണിൽ കൂടി വിമാനം തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് ഫോണിൽ സംസാരിച്ച യുവാവ് പിടിയിൽ. റിതേഷ് സജ്ഞയകുമാർ ജുനേജ (23) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മുംബൈയിലെ സഹർ പൊലീസ് കേസെടുത്തു. എന്നാൽ താൻ മാനസിക പ്രശ്നമുള്ള ആളാണെന്നാണു യുവാവ് പൊലീസിനോട് പറഞ്ഞത്.
മുംബൈ-ഡൽഹി വിസ്താര വിമാനത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. യുവാവിന്റെ ഫോൺ സംഭാഷണത്തിനു പിന്നാലെ വിമാനത്തിൽ വിശദമായ പരിശിശോധന നടത്തി. ആളുകളെ വിമാനത്തിൽ നിന്നിറക്കി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. മുംബൈയിൽ നിന്നും വൈകിട്ട് 6.30 ന് ടേക്ക് ഓഫ് ചെയ്യേണ്ട വിമാനം രാത്രി 10.30 നാണ് പുറപ്പെട്ടത്.
English Summary: Police arrested youth who talked about hijacking on plane