ജയിലിൽ നരേഷ് ഗോയലിന് വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാം: കോടതി
മുംബൈ∙ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് വീട്ടിൽനിന്നുള്ള ഭക്ഷണം ജയിലിൽ നൽകാൻ അനുമതി നൽകി കോടതി. കാനറ ബാങ്കിൽനിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നരേഷ് ജയിലിലായത്.
മുംബൈ∙ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് വീട്ടിൽനിന്നുള്ള ഭക്ഷണം ജയിലിൽ നൽകാൻ അനുമതി നൽകി കോടതി. കാനറ ബാങ്കിൽനിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നരേഷ് ജയിലിലായത്.
മുംബൈ∙ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് വീട്ടിൽനിന്നുള്ള ഭക്ഷണം ജയിലിൽ നൽകാൻ അനുമതി നൽകി കോടതി. കാനറ ബാങ്കിൽനിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നരേഷ് ജയിലിലായത്.
മുംബൈ∙ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് വീട്ടിൽനിന്നുള്ള ഭക്ഷണം ജയിലിൽ നൽകാൻ അനുമതി നൽകി കോടതി. കാനറ ബാങ്കിൽനിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നരേഷ് ജയിലിലായത്.
കുടുംബത്തിന്റെ ഉത്തരവാദിത്തത്തിലും സ്വന്തം ഉത്തരവാദിത്തത്തിലും നരേഷ് ഗോയലിന് ദിവസവും വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാൻ അനുമതി നൽകുന്നുവെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലായ ഗോയൽ ആർതർ റോഡ് ജയിലിലാണ്.
ഗോയലിന്റെ ആരോഗ്യനില മോശമാണെന്നും അതിനാൽ വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിക്കുകയായിരുന്നു. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഗോയലിനെ അറസ്റ്റ് ചെയ്തത്.