ഉത്തർപ്രദേശിൽ ദലിത് സ്ത്രീയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ
ബൻഡ∙ 40കാരിയായ ദലിത് സ്ത്രീയെ ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി. ഉത്തർപ്രദേശിലെ ബൻഡയിൽ ചൊവ്വാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ട സ്ത്രീ, പ്രതിയായ രാജ്കുമാർ ശുക്ലയുടെ പൊടിമിൽ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയിരുന്നു.
ബൻഡ∙ 40കാരിയായ ദലിത് സ്ത്രീയെ ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി. ഉത്തർപ്രദേശിലെ ബൻഡയിൽ ചൊവ്വാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ട സ്ത്രീ, പ്രതിയായ രാജ്കുമാർ ശുക്ലയുടെ പൊടിമിൽ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയിരുന്നു.
ബൻഡ∙ 40കാരിയായ ദലിത് സ്ത്രീയെ ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി. ഉത്തർപ്രദേശിലെ ബൻഡയിൽ ചൊവ്വാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ട സ്ത്രീ, പ്രതിയായ രാജ്കുമാർ ശുക്ലയുടെ പൊടിമിൽ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയിരുന്നു.
ബൻഡ∙ 40കാരിയായ ദലിത് സ്ത്രീയെ ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി. ഉത്തർപ്രദേശിലെ ബൻഡയിൽ ചൊവ്വാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ട സ്ത്രീ, പ്രതിയായ രാജ്കുമാർ ശുക്ലയുടെ പൊടിമിൽ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയിരുന്നു.
20 വയസ്സുള്ള മകൾ അമ്മയെ കാണാനായി ശുക്ലയുടെ വീട്ടിലെത്തിയപ്പോൾ അകത്തെ മുറിയിൽനിന്ന് അമ്മയുടെ അലറിക്കരച്ചിൽ കേട്ടു. അൽപസമയം കഴിഞ്ഞ് മുറിയുടെ വാതിൽ തുറന്നപ്പോൾ മൂന്നു കഷണങ്ങളാക്കിയ നിലയിൽ അമ്മയുടെ മൃതദേഹമാണ് മകൾ കണ്ടത്. ഉടൻതന്നെ പൊലീസിനെ വിവരം അറിയിച്ചു. രാജ്കുമാർ ശുക്ല, സഹോദരങ്ങളായ ബൗവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവർക്കെതിരെ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ബൻഡിയിൽ ദലിത് സ്ത്രീ കൊല്ലപ്പെട്ടത് ഹൃദയം തകർക്കുന്നുവെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഉത്തർപ്രദേശിലെ സ്ത്രീകൾ ഭയത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.