സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കരുത്: ആർബിഐ നീക്കങ്ങൾ വിലപ്പോവില്ലെന്ന് കോലിയക്കോട്
തിരുവനന്തപുരം∙ കേരളത്തിലെ സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്ന തരത്തിൽ ആർബിഐ വ്യാപകമായി പരസ്യം നൽകിയത് തെറ്റിധാരണ സൃഷ്ടിക്കാനാണെന്ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത് 1969ലെ 21ാം നമ്പർ ആക്ട് നിയമസഭ പാസാക്കിയതനുസരിച്ചാണ്.
തിരുവനന്തപുരം∙ കേരളത്തിലെ സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്ന തരത്തിൽ ആർബിഐ വ്യാപകമായി പരസ്യം നൽകിയത് തെറ്റിധാരണ സൃഷ്ടിക്കാനാണെന്ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത് 1969ലെ 21ാം നമ്പർ ആക്ട് നിയമസഭ പാസാക്കിയതനുസരിച്ചാണ്.
തിരുവനന്തപുരം∙ കേരളത്തിലെ സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്ന തരത്തിൽ ആർബിഐ വ്യാപകമായി പരസ്യം നൽകിയത് തെറ്റിധാരണ സൃഷ്ടിക്കാനാണെന്ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത് 1969ലെ 21ാം നമ്പർ ആക്ട് നിയമസഭ പാസാക്കിയതനുസരിച്ചാണ്.
തിരുവനന്തപുരം∙ കേരളത്തിലെ സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്ന തരത്തിൽ ആർബിഐ വ്യാപകമായി പരസ്യം നൽകിയത് തെറ്റിധാരണ സൃഷ്ടിക്കാനാണെന്ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത് 1969ലെ 21ാം നമ്പർ ആക്ട് നിയമസഭ പാസാക്കിയതനുസരിച്ചാണ്. ആക്ടിലെ സെക്‌ഷൻ 3 പ്രകാരം കേരളത്തിലെ സഹകരണ സംഘങ്ങളുടെ മുഴുവൻ നിയന്ത്രണാധികാരവും സഹകരണ സംഘം റജിസ്ട്രാർക്കാണ്. കൂടാതെ സഹകരണം സംസ്ഥാന വിഷയമാണെന്നും അതിൽ കേന്ദ്രത്തിന് ഇടപെടാൻ അധികാരമില്ലെന്നും സുപ്രീംകോടതി പോലും പറഞ്ഞിട്ടുള്ളതാണ്.
വസ്തുതകൾ ഇതായിരിക്കെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള തന്ത്രമെന്ന നിലയിലാണ് സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന്് ആർബിഐ പറയുന്നത്.
കേരളത്തിലെ സംഘങ്ങളിലെ 2.5 ലക്ഷം കോടിയുടെ നിക്ഷേപത്തിൽ കണ്ണുവച്ചാണ് റിസർവ് ബാങ്കും കേന്ദ്ര സർക്കാരും പുതിയ നീക്കം നടത്തിയിരിക്കുന്നത്. സംഘങ്ങളിലെ നിക്ഷേപത്തിന് സർക്കാരാണ് ഗാരന്റിയെന്ന്്് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ആർബിഐയുടെ കുപ്രചാരണങ്ങളിൽ വീണ് പോകുന്നവരല്ല സംഘങ്ങളിലെ നിക്ഷേപകരെന്നും അദ്ദേഹം പറഞ്ഞു.