കൂനൂർ–ഊട്ടി ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു; മന്ത്രിയും കുടുങ്ങി
മേട്ടുപ്പാളയം (തമിഴ്നാട്)∙ കൂനൂർ-ഊട്ടി ദേശിയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഈ പാതയിലെ യാത്ര താൽക്കാലികമായി വിലക്കി. ഗതാഗത തടസം നേരിട്ടതിനാൽ രാവിലെ ഇതുവഴി ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട കേന്ദ്രസഹമന്ത്രി എൽ.മുരുകനും വഴിയിൽ കുടുങ്ങി. ദേശീയപാത അധികൃതരും ഫയർ സർവീസും എത്തി റോഡിലെ മരങ്ങൾ
മേട്ടുപ്പാളയം (തമിഴ്നാട്)∙ കൂനൂർ-ഊട്ടി ദേശിയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഈ പാതയിലെ യാത്ര താൽക്കാലികമായി വിലക്കി. ഗതാഗത തടസം നേരിട്ടതിനാൽ രാവിലെ ഇതുവഴി ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട കേന്ദ്രസഹമന്ത്രി എൽ.മുരുകനും വഴിയിൽ കുടുങ്ങി. ദേശീയപാത അധികൃതരും ഫയർ സർവീസും എത്തി റോഡിലെ മരങ്ങൾ
മേട്ടുപ്പാളയം (തമിഴ്നാട്)∙ കൂനൂർ-ഊട്ടി ദേശിയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഈ പാതയിലെ യാത്ര താൽക്കാലികമായി വിലക്കി. ഗതാഗത തടസം നേരിട്ടതിനാൽ രാവിലെ ഇതുവഴി ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട കേന്ദ്രസഹമന്ത്രി എൽ.മുരുകനും വഴിയിൽ കുടുങ്ങി. ദേശീയപാത അധികൃതരും ഫയർ സർവീസും എത്തി റോഡിലെ മരങ്ങൾ
മേട്ടുപ്പാളയം (തമിഴ്നാട്)∙ കൂനൂർ-ഊട്ടി ദേശിയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഈ പാതയിലെ യാത്ര താൽക്കാലികമായി വിലക്കി. ഗതാഗത തടസം നേരിട്ടതിനാൽ രാവിലെ ഇതുവഴി ഊട്ടിയിൽനിന്നു കോയമ്പത്തൂരിലേക്ക് പുറപ്പെട്ട കേന്ദ്രസഹമന്ത്രി എൽ.മുരുകനും വഴിയിൽ കുടുങ്ങി.
ദേശീയപാത അധികൃതരും ഫയർ സർവീസും എത്തി റോഡിലെ മരങ്ങൾ മുറിച്ചുമാറ്റി, മണ്ണ് നീക്കം ചെയ്തതിനു ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാൻ സാധിച്ചത്. രാവിലെ പത്തുമണിയോടെ മണ്ണ് ഒരുവശം നീക്കം ചെയ്ത് ഇരുചക്ര വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
മേഖലയിൽ മഴ തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താത്കാലികമായി ഭാരവാഹനങ്ങൾക്ക് അനുമതിയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ മേട്ടുപ്പാളയം കോത്തഗിരി വഴിയാണ് കൂനൂർ, ഊട്ടി ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നത്.