ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നു; അന്ന് കൊച്ചു പാക്കിസ്ഥാനെന്ന് ചിലർ ആക്ഷേപിച്ചു: ഓർമിപ്പിച്ച് മുഖ്യമന്ത്രി
മലപ്പുറം∙ മുസ്‍ലിം ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നെന്ന് ഓർമിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാനെന്ന് ആർഎസ്എസും മറ്റു ചിലരും ആക്ഷേപിച്ചു. ആക്ഷേപിച്ച മറ്റുചിലർ ആരെന്ന്
മലപ്പുറം∙ മുസ്‍ലിം ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നെന്ന് ഓർമിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാനെന്ന് ആർഎസ്എസും മറ്റു ചിലരും ആക്ഷേപിച്ചു. ആക്ഷേപിച്ച മറ്റുചിലർ ആരെന്ന്
മലപ്പുറം∙ മുസ്‍ലിം ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നെന്ന് ഓർമിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാനെന്ന് ആർഎസ്എസും മറ്റു ചിലരും ആക്ഷേപിച്ചു. ആക്ഷേപിച്ച മറ്റുചിലർ ആരെന്ന്
മലപ്പുറം∙ മുസ്‍ലിം ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നെന്ന് ഓർമിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാനെന്ന് ആർഎസ്എസും മറ്റു ചിലരും ആക്ഷേപിച്ചു. ആക്ഷേപിച്ച മറ്റുചിലർ ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘1967 ലെ ഇഎംഎസ് മന്ത്രിസഭ ഈ പിന്നാക്കദേശത്തിന്റെ വികസനത്തിനായി മലപ്പുറം ജില്ല പ്രഖ്യാപിച്ചു. കൊച്ചു പാക്കിസ്ഥാൻ കേരളത്തിൽ രൂപീകൃതമായിരിക്കുന്നു എന്നാണ് ആർഎസ്എസ് ആക്ഷേപിച്ചത്. 60കളിൽ ഇടതുപക്ഷത്തിന്റെ ഭാഗമായി ലീഗ് സഹകരിച്ചു പ്രവർത്തിക്കുന്ന നിലയുണ്ടായി. ആ ഘട്ടത്തിൽ ‘റാവൽപിണ്ടി പീക്കിങ് അച്ചുതണ്ട്’ എന്നതിനെ ആക്ഷേപിച്ചത് ആരായിരുന്നു എന്ന് ഓർക്കുന്നതും നല്ലതാണ്. അവരുടെ പേരെടുത്തു പറഞ്ഞ് ഇപ്പോള്‍ ആക്ഷേപിക്കാൻ ഞാൻ തയാറാവുന്നില്ല. ചരിത്രവസ്തുത നമ്മൾ ഓർക്കണമെന്നുള്ളതുകൊണ്ട് മാത്രം ആ കാര്യങ്ങൾ പറഞ്ഞു. പേരു പറഞ്ഞു വിഷമമുണ്ടാക്കാൻ ഈ അവസരം ഉപയോഗിക്കുന്നില്ല’’– മുഖ്യമന്ത്രി പറഞ്ഞു.
പുസ്തക പ്രകാശന ചടങ്ങിലാണു മുഖ്യമന്ത്രിയുടെ പരാമർശം. ലീഗ് എംഎൽഎ പി.ഉബൈദുല്ലയാണു പിണറായിയിൽനിന്നു പുസ്തകം ഏറ്റുവാങ്ങിയത്.