അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ കാളീഘട്ട് ക്ഷേത്രത്തിൽ സന്ദർശനം, മതസൗഹാർദ റാലി; പുതിയ നീക്കവുമായി മമത
കൊൽക്കത്ത∙ അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ദിനത്തിൽ മതസൗഹാർദ റാലിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അയോധ്യയിൽ ശ്രീരാമ വിഗ്രഹപ്രതിഷ്ഠ നടക്കുന്ന അന്നുതന്നെ തീർഥാടന കേന്ദ്രമായ കാളീഘട്ട് ക്ഷേത്രത്തിൽ മമത സന്ദർശനം നടത്തും.
കൊൽക്കത്ത∙ അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ദിനത്തിൽ മതസൗഹാർദ റാലിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അയോധ്യയിൽ ശ്രീരാമ വിഗ്രഹപ്രതിഷ്ഠ നടക്കുന്ന അന്നുതന്നെ തീർഥാടന കേന്ദ്രമായ കാളീഘട്ട് ക്ഷേത്രത്തിൽ മമത സന്ദർശനം നടത്തും.
കൊൽക്കത്ത∙ അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ദിനത്തിൽ മതസൗഹാർദ റാലിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അയോധ്യയിൽ ശ്രീരാമ വിഗ്രഹപ്രതിഷ്ഠ നടക്കുന്ന അന്നുതന്നെ തീർഥാടന കേന്ദ്രമായ കാളീഘട്ട് ക്ഷേത്രത്തിൽ മമത സന്ദർശനം നടത്തും.
കൊൽക്കത്ത∙ അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ദിനത്തിൽ മതസൗഹാർദ റാലിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അയോധ്യയിൽ ശ്രീരാമ വിഗ്രഹപ്രതിഷ്ഠ നടക്കുന്ന അന്നുതന്നെ തീർഥാടന കേന്ദ്രമായ കാളീഘട്ട് ക്ഷേത്രത്തിൽ മമത സന്ദർശനം നടത്തും.
‘‘നിങ്ങൾ നിരവധി ക്ഷേത്രങ്ങളെക്കുറിച്ച് ചോദിക്കുന്നു. എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. മതം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ഉത്സവങ്ങൾ എല്ലാവർക്കുമുള്ളതാണ്. ഞങ്ങൾ ജനുവരി 23, ജനുവരി 26 എന്നിവ ആഘോഷിക്കും. 22ന് റാലി സംഘടിപ്പിക്കും. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മില്‍ വേർതിരിക്കാനുള്ള ശ്രമങ്ങളെ അനുവദിക്കില്ല.’’– മമത പറഞ്ഞു.
കാളീഘട്ടിലെ പൂജയ്‌ക്കു ശേഷമാകും മമത റാലിക്കു നേതൃത്വം നൽകുക. എല്ലാ മതവിഭാഗങ്ങളേയും ഉൾക്കൊള്ളിച്ച് വിവിധ ആരാധനകേന്ദ്രങ്ങളേയും ബന്ധിപ്പിച്ചാകും റാലി. പാർക്ക് സർക്കസ് മൈതാനത്ത് പൊതുസമ്മേളനത്തോടെ റാലി സമാപിക്കും. ബംഗാളിലെ മറ്റിടങ്ങളിലും റാലി സംഘടിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള നാടകമെന്ന് വിമർശിച്ച് അയോധ്യയിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ മമത ബാനർജി തീരുമാനിച്ചിരുന്നു.