കരിപ്പുരിൽ വീണ്ടും സ്വർണം പിടികൂടി; വിപണിയിൽ 1.89 കോടി രൂപ വിലമതിക്കും
കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി 3.06 കിലോഗ്രാം സ്വർണം പിടികൂടി. ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 1473 ഗ്രാം സ്വർണം പിടിച്ചു. ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. വിപണിയിൽ 93 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി 3.06 കിലോഗ്രാം സ്വർണം പിടികൂടി. ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 1473 ഗ്രാം സ്വർണം പിടിച്ചു. ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. വിപണിയിൽ 93 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി 3.06 കിലോഗ്രാം സ്വർണം പിടികൂടി. ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 1473 ഗ്രാം സ്വർണം പിടിച്ചു. ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. വിപണിയിൽ 93 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി 3.06 കിലോഗ്രാം സ്വർണം പിടികൂടി. ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 1473 ഗ്രാം സ്വർണം പിടിച്ചു. ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. വിപണിയിൽ 93 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
ഡിആർഐയുമായി ചേർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഇമിഗ്രേഷൻ വിഭാഗത്തിലെ ശുചിമുറിയിലെ ഫ്ലഷ് നോബിനുള്ളിൽ ഒളിപ്പിച്ച നിലയിൽ നാല് പാക്കറ്റ് സ്വർണം കണ്ടെത്തി. 1533 ഗ്രാം സ്വർണമാണ് തിരച്ചിലിൽ കണ്ടെത്തിയത്. ഇതിന് 96.27 ലക്ഷം രൂപ വിലവരും. രണ്ട് സംഭവങ്ങളിലുമായി 24 കാരറ്റ് വരുന്ന 3.06 കിലോ ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. വിപണിയിൽ 1.89 കോടി രൂപ വിലമതിക്കുമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു.