ഗാന്ധിയെ കൊന്നത് ആർഎസ്എസ് പരാമർശം: രാഹുൽ മാങ്കൂട്ടത്തിലിനും സൽമയ്ക്കും വക്കീൽ നോട്ടിസ്
മലപ്പുറം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമയ്ക്കും വക്കീൽ നോട്ടിസയച്ച് ആർഎസ്എസ്. കഴിഞ്ഞ മാസം 30ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഗാന്ധിയെ കൊന്നത് ആർഎസ്എസ്: ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയിൽ സംസാരിച്ചതിനാണ് വക്കീൽ നോട്ടിസ്.
മലപ്പുറം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമയ്ക്കും വക്കീൽ നോട്ടിസയച്ച് ആർഎസ്എസ്. കഴിഞ്ഞ മാസം 30ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഗാന്ധിയെ കൊന്നത് ആർഎസ്എസ്: ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയിൽ സംസാരിച്ചതിനാണ് വക്കീൽ നോട്ടിസ്.
മലപ്പുറം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമയ്ക്കും വക്കീൽ നോട്ടിസയച്ച് ആർഎസ്എസ്. കഴിഞ്ഞ മാസം 30ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഗാന്ധിയെ കൊന്നത് ആർഎസ്എസ്: ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയിൽ സംസാരിച്ചതിനാണ് വക്കീൽ നോട്ടിസ്.
മലപ്പുറം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമയ്ക്കും വക്കീൽ നോട്ടിസയച്ച് ആർഎസ്എസ്. കഴിഞ്ഞ മാസം 30ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഗാന്ധിയെ കൊന്നത് ആർഎസ്എസ്: ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയിൽ സംസാരിച്ചതിനാണ് വക്കീൽ നോട്ടിസ്.
മലപ്പുറം ആർഎസ്എസ് സഹ കാര്യവാഹക് കൃഷ്ണകുമാർ ആണ് നോട്ടിസ് അയച്ചത്. ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന് പറഞ്ഞതിന് മാപ്പ് പറയണം എന്നാണ് വക്കീൽ നോട്ടിസിലെ ആവശ്യം. ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് തന്നെയാണെന്ന് ഒരായിരം തവണ കോണ്‍ഗ്രസ് ഉറക്കെ വിളിച്ചു പറയുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ശരീരത്തെ കാര്‍ന്നു തിന്നുന്ന വൈറസുകളെ പോലെ രാജ്യത്തെ നശിപ്പിക്കുന്ന ഭീകരമായ വൈറസാണ് ആര്‍എസ്എസ് എന്നാണ് തമിഴ് എഴുത്തുകാരിയും ഡിഎംകെ വക്താവുമായ സല്‍മ പരിപാടിയില്‍ പറഞ്ഞത്.