തർക്കം പരിഹരിച്ചു: പിവിആർ ഗ്രൂപ്പിന്റെ സ്ക്രീനുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കും
കൊച്ചി∙ മൾട്ടിപ്ലക്സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സിന്റെ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കും. ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്.
കൊച്ചി∙ മൾട്ടിപ്ലക്സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സിന്റെ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കും. ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്.
കൊച്ചി∙ മൾട്ടിപ്ലക്സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സിന്റെ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കും. ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്.
കൊച്ചി∙ ചർച്ചകൾക്ക് ഒടുവിൽ മൾട്ടിപ്ലക്സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സിന്റെ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കും. ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്. സിനിമയുടെ പ്രൊജക്‌ഷൻ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം മൂലമായിരുന്നു പ്രദർശനം നിർത്തിവച്ചത്. കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളും പിവിആറിനുണ്ട്.
കൊച്ചിയിൽ ഈയിടെ ഫോറം മാളിൽ ആരംഭിച്ച പിവിആർ–ഐനോക്സിൽ സിനിമയുടെ പ്രദർശനത്തിനുള്ള കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പിവിആറുമായുള്ള തർക്കമാണു വലിയ വിവാദമായി മാറിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ഉപയോഗിച്ചാൽ തിയറ്റുകൾക്കു കൊടുക്കേണ്ട പണം ഗണ്യമായി കുറയ്ക്കാം. എന്നാൽ യുഎഫ്ഒ പ്രൊജക്‌ഷൻ സംവിധാനം ഉപയോഗിക്കുന്ന പിവിആർ ഇതിന് തയാറല്ല. യുഎഫ്ഒ, ക്യൂബ് തുടങ്ങി ഏതു പ്രൊജക്‌ഷൻ ഉപയോഗിച്ചാലും കുഴപ്പമില്ലെന്നും വിപിഎഫ് തുക ഒഴിവാക്കണമെന്നാണ് ആവശ്യമെന്നു ഫെഫ്കയും പ്രെഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി. ഈ ചർച്ചകൾ നടക്കവേയാണു പിവിആർ മലയാള സിനിമകള്‍ പ്രദർശിപ്പിക്കുന്നതിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനമെടുത്തത്.