കൊച്ചി∙ തമ്മനത്തു യുവാവു കുത്തേറ്റു മരിച്ചു. തമ്മനം എകെജി കോളനിയിലെ മനിൽകുമാർ(മനേഷ്–34) ആണു മരിച്ചത്. മനേഷിന്റെ സുഹൃത്ത് അജിത് കുത്തേറ്റു ഗുരുതര പരുക്കോടെ ചികിത്സയിലുണ്ട്. പ്രതി തമ്മനം സ്വദേശി ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സുഹൃത്ത് കടവന്ത്ര സ്വദേശി ആഷിഖും കസ്റ്റഡിയിലുണ്ട്. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണു മരിച്ച

കൊച്ചി∙ തമ്മനത്തു യുവാവു കുത്തേറ്റു മരിച്ചു. തമ്മനം എകെജി കോളനിയിലെ മനിൽകുമാർ(മനേഷ്–34) ആണു മരിച്ചത്. മനേഷിന്റെ സുഹൃത്ത് അജിത് കുത്തേറ്റു ഗുരുതര പരുക്കോടെ ചികിത്സയിലുണ്ട്. പ്രതി തമ്മനം സ്വദേശി ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സുഹൃത്ത് കടവന്ത്ര സ്വദേശി ആഷിഖും കസ്റ്റഡിയിലുണ്ട്. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണു മരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തമ്മനത്തു യുവാവു കുത്തേറ്റു മരിച്ചു. തമ്മനം എകെജി കോളനിയിലെ മനിൽകുമാർ(മനേഷ്–34) ആണു മരിച്ചത്. മനേഷിന്റെ സുഹൃത്ത് അജിത് കുത്തേറ്റു ഗുരുതര പരുക്കോടെ ചികിത്സയിലുണ്ട്. പ്രതി തമ്മനം സ്വദേശി ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സുഹൃത്ത് കടവന്ത്ര സ്വദേശി ആഷിഖും കസ്റ്റഡിയിലുണ്ട്. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണു മരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തമ്മനത്തു യുവാവു കുത്തേറ്റു മരിച്ചു. തമ്മനം എകെജി കോളനിയിലെ മനിൽകുമാർ(മനേഷ്–34) ആണു മരിച്ചത്. മനേഷിന്റെ സുഹൃത്ത് അജിത് കുത്തേറ്റു ഗുരുതര പരുക്കോടെ ചികിത്സയിലുണ്ട്. പ്രതി തമ്മനം സ്വദേശി ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സുഹൃത്ത് കടവന്ത്ര സ്വദേശി ആഷിഖും കസ്റ്റഡിയിലുണ്ട്. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണു മരിച്ച മനിൽകുമാർ. കൊലപാതക ശ്രമം, വീടുകയറി ആക്രമണം ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ്.

ഇന്നലെ രാത്രി 10ന് വഴിയിൽ നിന്നു സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ തർക്കവും സംഘട്ടനവും നടന്നിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ മനിൽകുമാറും അജിത്തും രാത്രി ഒരു മണിയോടെ ജിതേഷിന്റെ വീട്ടിൽ കയറി ആക്രമണം നടത്തി. ഇതിനിടെയാണു ജിതേഷ് കത്തി കൊണ്ടു മനിലിനെയും അജിത്തിനെയും കുത്തിയത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ മനിൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. വയറിനു ഗുരുതരമായി പരുക്കേറ്റ അജിത് ഓടി രക്ഷപ്പെടുകയായിരുന്നു.

English Summary:

A youth was stabbed to death during an argument in Palarivattam