ആര്യക്കെതിരെ കേസെടുക്കണമെന്ന് കോടതി; സച്ചിനും മേയറുടെ സഹോദരനും എതിരെ കേസെടുക്കണം
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തിൽ മേയർക്കെതിരെ കേെസടുക്കാൻ കോടതി ഉത്തരവ്. ഡ്രൈവറുടെ പരാതിയിൽ മേയർക്കു പുറമെ സച്ചിൻ ദേവ് എംഎൽഎ, മേയറുടെ സഹോദരൻ, സഹോദരന്റെ ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കാൻ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തിൽ മേയർക്കെതിരെ കേെസടുക്കാൻ കോടതി ഉത്തരവ്. ഡ്രൈവറുടെ പരാതിയിൽ മേയർക്കു പുറമെ സച്ചിൻ ദേവ് എംഎൽഎ, മേയറുടെ സഹോദരൻ, സഹോദരന്റെ ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കാൻ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തിൽ മേയർക്കെതിരെ കേെസടുക്കാൻ കോടതി ഉത്തരവ്. ഡ്രൈവറുടെ പരാതിയിൽ മേയർക്കു പുറമെ സച്ചിൻ ദേവ് എംഎൽഎ, മേയറുടെ സഹോദരൻ, സഹോദരന്റെ ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കാൻ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്‍റെ പരാതി. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് യദു ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പൊലീസിനു കൈമാറി. ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെയും പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയെ സമീപിച്ചത്.
അതേസമയം, ബസിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസആടിസി വർക്ക്ഷോപ്പിൽ വച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുള്ള രേഖകള്‍ പൊലീസ് ശേഖരിച്ചു. യദു ഉള്‍പ്പെടെ ബസ് ഓടിച്ചവർ, ബസിലുണ്ടായിരുന്ന കണ്ടക്ടർമാർ എന്നിവരുടെ മൊഴി പൊലീസ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.