ഡ്രൈവിങ് ടെസ്റ്റ് ഇന്നും മുടങ്ങി; സിഐടിയു പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ച് മന്ത്രി
തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുപരം,കൊച്ചി, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ഇന്നും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. ലേണേഴ്സിനുള്ളവർ മാത്രമാണ് ഇന്നെത്തിയത്. സിഐടിയുഒഴികെയുള്ള ഡ്രൈവിങ് സ്കൂൾ സംഘടനകളാണ് പ്രതിഷേധം
തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുപരം,കൊച്ചി, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ഇന്നും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. ലേണേഴ്സിനുള്ളവർ മാത്രമാണ് ഇന്നെത്തിയത്. സിഐടിയുഒഴികെയുള്ള ഡ്രൈവിങ് സ്കൂൾ സംഘടനകളാണ് പ്രതിഷേധം
തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുപരം,കൊച്ചി, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ഇന്നും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. ലേണേഴ്സിനുള്ളവർ മാത്രമാണ് ഇന്നെത്തിയത്. സിഐടിയുഒഴികെയുള്ള ഡ്രൈവിങ് സ്കൂൾ സംഘടനകളാണ് പ്രതിഷേധം
തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ഇന്നും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. ലേണേഴ്സിനുള്ളവർ മാത്രമാണ് ഇന്നെത്തിയത്. സിഐടിയു ഒഴികെയുള്ള ഡ്രൈവിങ് സ്കൂൾ സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധിക്കാനോ അനുകൂലിക്കാനോ ഇല്ലെന്ന നിലപാടിലാണ് സിഐടിയു.
വിവാദ സർക്കുലർ പൂർണമായും പിൻവലിക്കുന്നതു വരെ സമരത്തിൽ ഉറച്ചുനിൽക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. തിരുവനന്തപുരത്ത് മുട്ടത്തറിയിൽ ടെസ്റ്റിനുള്ളവരുടെ പേര് വിളിച്ചപ്പോൾ പ്രതിഷേധക്കാർ തടഞ്ഞു. മുട്ടത്തറയിൽ 20 പേരെ ടെസ്റ്റിനായി വിളിച്ചെങ്കിലും ഡ്രൈവിങ് സ്കൂൾ ഉടമകൾ ആരെയും കൊണ്ടുവന്നില്ല. 10 മണിവരെ കാത്തുനിന്ന ഉദ്യോഗസ്ഥർ ഒടുവിൽ മടങ്ങി.
ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിനു മുന്നിൽ സമരപ്പന്തൽ കെട്ടിയാണ് സ്കൂൾ ഉടമകളുടെ പ്രതിഷേധം. സമരത്തെ പൊളിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സിഐടിയു പ്രതിനിധികളെ മന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.