‘വേണ്ടത് രാമരാജ്യമോ വോട്ട് ജിഹാദോ’: തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഖാർഗോൺ∙ കോൺഗ്രസിനെ കടന്നാക്രമിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഖാർഗോണിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വോട്ട് ജിഹാദ് ആണോ രാമരാജ്യം ആണോ വേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കണമെന്നായിരുന്നു മോദിയുടെ പരാമർശങ്ങളിലൊന്ന്. ‘‘നിങ്ങളുടെ വോട്ട് ഇന്ത്യയിലെ 25
ഖാർഗോൺ∙ കോൺഗ്രസിനെ കടന്നാക്രമിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഖാർഗോണിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വോട്ട് ജിഹാദ് ആണോ രാമരാജ്യം ആണോ വേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കണമെന്നായിരുന്നു മോദിയുടെ പരാമർശങ്ങളിലൊന്ന്. ‘‘നിങ്ങളുടെ വോട്ട് ഇന്ത്യയിലെ 25
ഖാർഗോൺ∙ കോൺഗ്രസിനെ കടന്നാക്രമിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഖാർഗോണിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വോട്ട് ജിഹാദ് ആണോ രാമരാജ്യം ആണോ വേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കണമെന്നായിരുന്നു മോദിയുടെ പരാമർശങ്ങളിലൊന്ന്. ‘‘നിങ്ങളുടെ വോട്ട് ഇന്ത്യയിലെ 25
ഖാർഗോൺ∙ കോൺഗ്രസിനെ കടന്നാക്രമിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഖാർഗോണിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വോട്ട് ജിഹാദ് ആണോ രാമരാജ്യം ആണോ വേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കണമെന്നായിരുന്നു മോദിയുടെ പരാമർശങ്ങളിലൊന്ന്.
‘‘നിങ്ങളുടെ വോട്ട് ഇന്ത്യയിലെ 25 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു രക്ഷപ്പെടുത്തി. ജനങ്ങളുടെ പരിശ്രമം ഉള്ളതുകൊണ്ടാണ് രാജ്യം മുന്നോട്ടുപോകുന്നത്. നിങ്ങളുടെ വോട്ടുകൊണ്ടാണ് ഇന്ത്യ രാജ്യത്തെ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയായത്, ആർട്ടിക്കിൾ 370 റദ്ദാക്കാനായത്, ഒരു ഗോത്രവർഗക്കാരിക്ക് രാജ്യത്തിന്റെ രാഷ്ട്രപതിയാകാനായത്. ചരിത്രത്തിന്റെ വഴിത്തിരിവിലാണ് ഇന്ത്യ ഇപ്പോൾ നിൽക്കുന്നത്. വോട്ട് ജിഹാദ് ആണോ രാമരാജ്യം ആണോ വേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കണം.
ഐഎൻഡിഐ മുന്നണിയിലുള്ളവർ സ്വന്തം സാമ്രാജ്യം രക്ഷിക്കാൻവേണ്ടിയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കോൺഗ്രസിന്റെ താൽപര്യം അപകടം പിടിച്ചതാണ്. അവർ എനിക്കെതിരെ വോട്ട് ജിഹാദ് ആവശ്യപ്പെട്ടിരിക്കുകയാണ്. അവരുടെ അജൻഡ ഞാൻ വെളിപ്പെടുത്തിയപ്പോൾ നിഘണ്ടുവിലുള്ള എല്ലാ മോശം വാക്കുകളും എനിക്കെതിരെ പ്രയോഗിച്ചു. ’’ – മോദി പറഞ്ഞു.