കൊൽക്കത്ത∙ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിന് എതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സമ്മതിക്കുന്നില്ലെന്ന പൊലീസ് വാദത്തിനിടെ, ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ബംഗാൾ രാജ്ഭവൻ. സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ

കൊൽക്കത്ത∙ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിന് എതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സമ്മതിക്കുന്നില്ലെന്ന പൊലീസ് വാദത്തിനിടെ, ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ബംഗാൾ രാജ്ഭവൻ. സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിന് എതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സമ്മതിക്കുന്നില്ലെന്ന പൊലീസ് വാദത്തിനിടെ, ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ബംഗാൾ രാജ്ഭവൻ. സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിന് എതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സമ്മതിക്കുന്നില്ലെന്ന പൊലീസ് വാദത്തിനിടെ, ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ബംഗാൾ രാജ്ഭവൻ. സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ കാണിക്കാൻ ഗവർണർ സി.വി.ആനന്ദബോസ് നിർദേശം നൽകിയത്. ‘സച്ച് കെ സാമ്നെ’ എന്ന പരിപാടി വഴി പൊതുജനങ്ങൾക്ക് ദൃശ്യങ്ങൾ ലഭ്യമാക്കുമെന്നാണ് രാജ്ഭവൻ അറിയിച്ചത്.  

വ്യാഴാഴ്ച രാവിലെ 11.30ന് രാജ്ഭവനിൽ മുന്നിലാണ് പ്രദർശനം. ദൃശ്യങ്ങൾ കാണേണ്ടവർ ഇ–മെയിൽ വഴിയോ ഫോൺ വഴിയോ രാജ്ഭവനെ ബന്ധപ്പെടമെന്ന് അറിയിപ്പിൽ പറയുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും രാജ്ഭവൻ പുറത്തിറക്കിയിട്ടുണ്ട്. ആദ്യത്തെ നൂറു പേർക്കാണ് പ്രദർശനം കാണാൻ അനുമതി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും പൊലീസിനെയും ഒഴികെയുള്ളവരെ ദൃശ്യങ്ങൾ കാണിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു. ദൃശ്യങ്ങൾ ലഭ്യമാക്കുന്നില്ലെന്ന പൊലീസിന്റെ ആരോപണത്തെ തുടർന്നാണ് നടപടി.

ADVERTISEMENT

ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരിയാണ് പൊലീസിൽ പരാതി നൽകിയത്. രണ്ടു തവണ ഗവർണർ അപമര്യാദയായി സ്പർശിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതി. ടെലിഫോൺ റൂമിൽ ജോലി ചെയ്യുന്ന യുവതി രാജ്ഭവൻ വളപ്പിലെ ക്വാർട്ടേഴ്സിലാണ് താമസം. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിനായി രാജ്ഭവനിൽ എത്തുന്നത് തടഞ്ഞ ഗവർണർ, പൊലീസുമായി അന്വേഷണത്തിൽ സഹകരിക്കല്ലെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. 

English Summary:

Bengal Rajbhavan to show controversial CCTV footages to public