കാറ്റത്ത് ഭയപ്പെട്ടു; വൈക്കത്ത് കള്ള് ചെത്താൻ കയറിയ തൊഴിലാളി 3 മണിക്കൂറോളം തെങ്ങിൽ കുടുങ്ങി
വൈക്കം(കോട്ടയം)∙ ശക്തമായ കാറ്റിലും മഴയിലും കള്ള് ചെത്താൻ കയറിയ തൊഴിലാളി 42 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ കുടുങ്ങി. തുരുത്തുമ്മ സ്വദേശി വലിയതറയിൽ രാജേഷ് (44) ആണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് ഇയാൾ കള്ളു ചെത്താനായി കയറിയത്. കാറ്റത്തുണ്ടായ ഭയം കാരണമാണ് ഇറങ്ങാൻ സാധിക്കാതെ വന്നത്.
വൈക്കം(കോട്ടയം)∙ ശക്തമായ കാറ്റിലും മഴയിലും കള്ള് ചെത്താൻ കയറിയ തൊഴിലാളി 42 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ കുടുങ്ങി. തുരുത്തുമ്മ സ്വദേശി വലിയതറയിൽ രാജേഷ് (44) ആണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് ഇയാൾ കള്ളു ചെത്താനായി കയറിയത്. കാറ്റത്തുണ്ടായ ഭയം കാരണമാണ് ഇറങ്ങാൻ സാധിക്കാതെ വന്നത്.
വൈക്കം(കോട്ടയം)∙ ശക്തമായ കാറ്റിലും മഴയിലും കള്ള് ചെത്താൻ കയറിയ തൊഴിലാളി 42 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ കുടുങ്ങി. തുരുത്തുമ്മ സ്വദേശി വലിയതറയിൽ രാജേഷ് (44) ആണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് ഇയാൾ കള്ളു ചെത്താനായി കയറിയത്. കാറ്റത്തുണ്ടായ ഭയം കാരണമാണ് ഇറങ്ങാൻ സാധിക്കാതെ വന്നത്.
വൈക്കം(കോട്ടയം)∙ ശക്തമായ കാറ്റിലും മഴയിലും കള്ള് ചെത്താൻ കയറിയ തൊഴിലാളി 42 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ കുടുങ്ങി. തുരുത്തുമ്മ സ്വദേശി വലിയതറയിൽ രാജേഷ് (44) ആണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് ഇയാൾ കള്ളു ചെത്താനായി കയറിയത്. കാറ്റത്തുണ്ടായ ഭയം കാരണമാണ് ഇറങ്ങാൻ സാധിക്കാതെ വന്നത്.
മുകളിൽ നിന്നും സമീപത്തെ വീട്ടുകാരെ വിളിച്ച് രാജേഷ് പറയുമ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് വൈക്കം അഗ്നിശമന സേനയെ അറിയിച്ചു. സ്‌റ്റേഷൻ ഓഫിസർ ടി. ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി രാത്രി 9.15 ഓടെയാണ് രാജേഷിനെ താഴെ ഇറക്കിയത്.