ഐസിയു പീഡനക്കേസിൽ പുനരന്വേഷണം: അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, റിപ്പോർട്ട് ഒരാഴ്ചയ്ക്കകം
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം ആരംഭിച്ച് പൊലീസ്. നർക്കോട്ടിക് സെൽ എസിപി ടി.പി. ജേക്കബ് അതിജീവിതയുടെ മൊഴിയെടുത്തു. പീഡനവുമായി ബന്ധപ്പെട്ട് ആദ്യം മൊഴി രേഖപ്പെടുത്തിയ ഡോ.കെ.വി. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിലാണ് പുനരന്വേഷണം നടക്കുന്നത്.
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം ആരംഭിച്ച് പൊലീസ്. നർക്കോട്ടിക് സെൽ എസിപി ടി.പി. ജേക്കബ് അതിജീവിതയുടെ മൊഴിയെടുത്തു. പീഡനവുമായി ബന്ധപ്പെട്ട് ആദ്യം മൊഴി രേഖപ്പെടുത്തിയ ഡോ.കെ.വി. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിലാണ് പുനരന്വേഷണം നടക്കുന്നത്.
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം ആരംഭിച്ച് പൊലീസ്. നർക്കോട്ടിക് സെൽ എസിപി ടി.പി. ജേക്കബ് അതിജീവിതയുടെ മൊഴിയെടുത്തു. പീഡനവുമായി ബന്ധപ്പെട്ട് ആദ്യം മൊഴി രേഖപ്പെടുത്തിയ ഡോ.കെ.വി. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിലാണ് പുനരന്വേഷണം നടക്കുന്നത്.
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം ആരംഭിച്ച് പൊലീസ്. നർക്കോട്ടിക് സെൽ എസിപി ടി.പി. ജേക്കബ് അതിജീവിതയുടെ മൊഴിയെടുത്തു. പീഡനവുമായി ബന്ധപ്പെട്ട് ആദ്യം മൊഴി രേഖപ്പെടുത്തിയ ഡോ.കെ.വി. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിലാണ് പുനരന്വേഷണം നടക്കുന്നത്.
പീഡനക്കേസിൽ പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടും കമ്മിഷണർ നൽകിയില്ല. ഇതോടെ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണർ ഓഫിസിനു സമീപത്ത് സമരം ആരംഭിച്ചിരുന്നു.
ഇതിനു പിന്നാലെ അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാനും ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്താനും ഉത്തരമേഖല ഐജി കെ.സേതുരാമൻ ഉത്തരവിടുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് മൊഴി എടുത്തത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഐജി ഉത്തരവ് നൽകിയത്.