സിദ്ധാർത്ഥന്റെ മരണം: പ്രതികളുടെ ജാമ്യാപേക്ഷയിൽ 27ന് ഹൈക്കോടതി തുടർവാദം കേള്‍ക്കും
കൊച്ചി ∙ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥിയായിരുന്ന ജെ.എസ്.സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഈ മാസം 27ന് ഹൈക്കോടതി തുടർവാദം കേള്‍ക്കും. ഇന്ന് ജാമ്യാപേക്ഷയിൽ നടന്ന വാദത്തിനൊടുവിൽ കേസിൽ ലോക്കൽ പൊലീസിന്റെയും തങ്ങളുടെയും കേസ് ഡയറികൾ ഹാജരാക്കാൻ
കൊച്ചി ∙ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥിയായിരുന്ന ജെ.എസ്.സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഈ മാസം 27ന് ഹൈക്കോടതി തുടർവാദം കേള്‍ക്കും. ഇന്ന് ജാമ്യാപേക്ഷയിൽ നടന്ന വാദത്തിനൊടുവിൽ കേസിൽ ലോക്കൽ പൊലീസിന്റെയും തങ്ങളുടെയും കേസ് ഡയറികൾ ഹാജരാക്കാൻ
കൊച്ചി ∙ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥിയായിരുന്ന ജെ.എസ്.സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഈ മാസം 27ന് ഹൈക്കോടതി തുടർവാദം കേള്‍ക്കും. ഇന്ന് ജാമ്യാപേക്ഷയിൽ നടന്ന വാദത്തിനൊടുവിൽ കേസിൽ ലോക്കൽ പൊലീസിന്റെയും തങ്ങളുടെയും കേസ് ഡയറികൾ ഹാജരാക്കാൻ
കൊച്ചി ∙ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥിയായിരുന്ന ജെ.എസ്.സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഈ മാസം 27ന് ഹൈക്കോടതി തുടർവാദം കേള്‍ക്കും. ജാമ്യാപേക്ഷയിൽ ബുധനാഴ്ച നടന്ന വാദത്തിനൊടുവിൽ കേസിൽ ലോക്കൽ പൊലീസിന്റെയും തങ്ങളുടെയും കേസ് ഡയറികൾ ഹാജരാക്കാൻ ജസ്റ്റിസ് സി.എസ്.ഡയസ് സിബിഐക്ക് നിർദേശം നൽകി. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.
20 വിദ്യാർഥികളാണ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇതിൽ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു മാസമായി തങ്ങൾ ജയിലിലാണെന്നും പഠനം തടസ്സപ്പെട്ടെന്നും വസ്തുതകൾ പരിഗണിക്കാതെയാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയത് തുടങ്ങിയവയാണ് വിദ്യാർഥികളുടെ വാദം. കേസിൽ സിദ്ധാര്‍ഥന്റെ മാതാവിനെ കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചിരുന്നു.
സിദ്ധാര്‍ഥന്റെ മരണമുണ്ടായ ദിവസത്തിന് ഏതാനും നാളുകൾക്ക് മുൻപ് ക്യാംപസിൽ ഉണ്ടായ സംഭവവികാസങ്ങളാണ് പ്രതിഭാഗം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്.