ഇസ്രയേൽ ഡ്രോൺ ഹിസ്ബുല്ല വീഴ്ത്തി
ബെയ്റൂട്ട് ∙ ഇസ്രയേലിന്റെ പൈലറ്റില്ലാ വിമാനം (ഡ്രോൺ) തെക്കൻ ലബനനിൽ വീഴ്ത്തിയതായി ഇറാൻ പിന്തുണയുള്ള സായുധ സംഘം ഹിസ്ബുല്ല അവകാശപ്പെട്ടു. ഡ്രോൺ നഷ്ടപ്പെട്ടത് ഇസ്രയേലും സ്ഥിരീകരിച്ചു. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ
ബെയ്റൂട്ട് ∙ ഇസ്രയേലിന്റെ പൈലറ്റില്ലാ വിമാനം (ഡ്രോൺ) തെക്കൻ ലബനനിൽ വീഴ്ത്തിയതായി ഇറാൻ പിന്തുണയുള്ള സായുധ സംഘം ഹിസ്ബുല്ല അവകാശപ്പെട്ടു. ഡ്രോൺ നഷ്ടപ്പെട്ടത് ഇസ്രയേലും സ്ഥിരീകരിച്ചു. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ
ബെയ്റൂട്ട് ∙ ഇസ്രയേലിന്റെ പൈലറ്റില്ലാ വിമാനം (ഡ്രോൺ) തെക്കൻ ലബനനിൽ വീഴ്ത്തിയതായി ഇറാൻ പിന്തുണയുള്ള സായുധ സംഘം ഹിസ്ബുല്ല അവകാശപ്പെട്ടു. ഡ്രോൺ നഷ്ടപ്പെട്ടത് ഇസ്രയേലും സ്ഥിരീകരിച്ചു. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ
ബെയ്റൂട്ട് ∙ ഇസ്രയേലിന്റെ പൈലറ്റില്ലാ വിമാനം (ഡ്രോൺ) തെക്കൻ ലബനനിൽ വീഴ്ത്തിയതായി ഇറാൻ പിന്തുണയുള്ള സായുധ സംഘം ഹിസ്ബുല്ല അവകാശപ്പെട്ടു. ഡ്രോൺ നഷ്ടപ്പെട്ടത് ഇസ്രയേലും സ്ഥിരീകരിച്ചു. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണു പുതിയ സംഭവ വികാസം എന്നത് സംഘർഷം വീണ്ടും ശക്തമാകുന്നതിന്റെ സൂചനയായി കരുതപ്പെടുന്നു.
ഇതേസമയം, ഹിസ്ബുല്ല കഴിഞ്ഞദിവസം സിറിയയിൽനിന്ന് നിരന്തരമായി റോക്കറ്റ് ആക്രമണം നടത്തിയതായി ഇസ്രയേൽ ആരോപിച്ചു. സിറിയയുടെ തലസ്ഥാനമായ ഡമാസ്ക്കസിനടുത്തുനിന്നു തൊടുത്ത റോക്കറ്റുകൾ ഇസ്രയേലിൽ പതിക്കാതെ പരാജയപ്പെടുകയായിരുന്നു. സിറിയയിലും ലബനനിലും മറ്റും സൈനിക സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന ഇറാൻ, ഹിസ്ബുല്ലയ്ക്കു വൻതോതിൽ ആയുധസഹായം നൽകുന്നതായും ഇസ്രയേൽ ആരോപിച്ചു.